IndiaLatest

പ്രക്ഷോഭത്തിനിടെ മരിച്ച കര്‍ഷകന്റെ മൃതദേഹം ആശുപത്രിയില്‍ എലി കരണ്ട നിലയില്‍

“Manju”

ന്യൂഡല്‍ഹി: കര്‍ഷക പ്രക്ഷോഭത്തിനിടെ ജീവന്‍ നഷ്ടമായ കര്‍ഷകന്റെ മൃതദേഹം ആശുപത്രിയില്‍ എലി കരണ്ടനിലയില്‍ കണ്ടെത്തി. ഡല്‍ഹി -ഹരിയാന അതിര്‍ത്തിയായ കുണ്ട്ലിയില്‍ പ്രക്ഷോഭത്തില്‍ പങ്കെടുത്തിരുന്ന 70 കാരന്റെ മൃതദേഹമാണ് എലി കരണ്ടത്. സോനിപത്തിലെ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം ചെയ്യാനായി സൂക്ഷിച്ചിരിക്കുകയായിരുന്നു മൃതദേഹം. പ്രക്ഷോഭത്തില്‍ പങ്കെടുക്കുന്നതിനിടെ ബുധനാഴ്ച രാത്രിയാണ് രാജേന്ദ്ര സരോഹ മരിച്ചത്. മരണകാരണം വ്യക്തമല്ലാത്തതിനാല്‍ വ്യാഴാഴ്ച പോസ്റ്റ്മോര്‍ട്ടം ചെയ്യുന്നതിനായി ആശുപത്രിയിലെ ഫ്രീസറില്‍ സൂക്ഷിച്ചു. എന്നാല്‍ മൃതദേഹം ഫ്രീസറില്‍നിന്ന് പുറത്തെടുത്തപ്പോള്‍ എലി കരണ്ടുതിന്ന നിലയിലായിരുന്നു. മുഖവും കാലുകളുമാണ് എലികള്‍ കടിച്ചിരുന്നത്.

‘മൃതദേഹത്തില്‍നിന്ന് രക്തം പൊടിയുന്നുണ്ടായിരുന്നു. ആഴത്തിലുള്ള മുറിവും പിതാവിന്റെ ദേഹത്തുണ്ടായിരുന്നു. ഇത് ഗ്രാമവാസികളുടെയും ഖാപ് പഞ്ചായത്തിന്റെയും പ്രതിഷേധത്തിന് ഇടയാക്കിയെന്ന് രാജേന്ദ്ര സരോഹയുടെ മകന്‍ പറഞ്ഞു. മൃതദേഹം എലി കരണ്ട സംഭവത്തെ പറ്റി അന്വേഷിക്കാന്‍ മൂന്നംഗ സമിതിയെ നിയോഗിച്ചു. സമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കുമെന്നും പ്രിന്‍സിപ്പല്‍ മെഡിക്കല്‍ ഓഫിസര്‍ പറഞ്ഞു.സോനിപത്തിലെ ബയാന്‍പുര്‍ സ്വദേശിയാണ് രാജേന്ദ്ര സരോഹ. കര്‍ഷക പ്രക്ഷോഭത്തില്‍ പങ്കാളിയാകാന്‍ ഡല്‍ഹി അതിര്‍ത്തിയിലെത്തിയതായിരുന്നു അദ്ദേഹം. ബുധനാഴ്ച രാത്രി അദ്ദേഹത്തിന് ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടന്‍ സോനിപത്തിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കുണ്ട്ലി അതിര്‍ത്തിയില്‍ പ്രക്ഷോഭത്തിനിടെ 19-ാമത്തെ കര്‍ഷകനാണ് മരിക്കുന്നത്.

Related Articles

Back to top button