InternationalLatest

ശബ്ദങ്ങളില്ലാത്ത ഒരു ലോകം മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

“Manju”

ശ്രീജ.എസ്

പ്രിയപ്പെട്ടവരുടെ ശബ്ദങ്ങള്‍ കേള്‍ക്കാന്‍ കഴിയാത്ത,പാട്ടുകേള്‍ക്കാന്‍ കഴിയാത്ത ഒരു ലോകം. അങ്ങനെയൊരു ലോകത്തേക്കുറിച്ച്‌ മുന്നറിയിപ്പ് നല്‍കുകയാണ് ലോകാരോഗ്യ സംഘടന. 2050 ഓട്‌ കൂടി ലോകത്തിലെ നാലില്‍ ഒരാള്‍ക്ക് കേള്‍വി പ്രശ്നങ്ങള്‍ ഉണ്ടാകുമെന്നാണ് പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ആദ്യമായി പുറത്തിറങ്ങിയ ഗ്ലോബല്‍ റിപ്പോര്‍ട്ട്‌ ഓണ്‍ ഹിയറിങ്ങില്‍ ആണ് ഇക്കാര്യം പറയുന്നത്.
വരുംകാലങ്ങളില്‍ കേള്‍വിക്കുറവ് സമൂഹം നേരിടാന്‍ പോകുന്ന ഏറ്റവും വലിയ വെല്ലുവിളികളില്‍ ഒന്ന് തന്നെയാണിത്. അണുബാധകള്‍, രോഗങ്ങള്‍, ജന്‍മ വൈകല്യങ്ങള്‍, ശബ്ദ മലിനീകരണം, ജീവിതശൈലിയിലെ വ്യതിയാനങ്ങള്‍ എന്നിവ മൂലമാണ് ഈ പ്രശ്നങ്ങള്‍ ഉണ്ടാവുകയെന്നും ഇവ തടയാനാകുന്നവയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജീവിതശൈലി തന്നെയാണ് ഓരോ പ്രശ്നങ്ങളിലേക്കും ലോകത്തെ നയിക്കുന്നത്.

ശബ്ദമലിനീകരണങ്ങള്‍ ഏറ്റവും കൂടുതലായി കാണപ്പെടുന്ന ഒരു സംസ്ഥാനമാണ് നമ്മുടേത്. അനിയന്ത്രിതമായ അനൗണ്‍സ്‌മെന്റുകളും മറ്റും എത്രത്തോളം നമ്മുടെ ശബ്ദമലിനീകരങ്ങളുടെ അളവ് കൂട്ടിയിട്ടുണ്ടായിരിക്കാമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. നിലവില്‍ ലോകത്ത് അഞ്ചിലൊരാള്‍ക്ക് കേള്‍വിസംബന്ധമായ തകരാറുകള്‍ ഉണ്ടെന്നാണ് വിദഗ്ധ പഠനങ്ങള്‍ പറയുന്നത്. കേള്‍വിശക്തി നഷ്ടമായവരുടെ എണ്ണം ഒന്നരമടങ്ങ് ഇരട്ടിയായി അടുത്ത മൂന്ന് ദശകത്തിനകം 2.5 ബില്ല്യണ്‍ ആകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2019 ല്‍ ഇത് 1.6 ബില്യണ്‍ ആയിരുന്നു. ഈ 2.5 ബില്യണ്‍ ആളുകളിലെ 700 മില്യണ്‍ ആളുകള്‍ക്ക് 2050 ല്‍ ചികിത്സ അത്യാവശ്യമായ അവസ്ഥയും ഉണ്ടാകും.
കേള്‍വി ഭൂമിയിലെ മനുഷ്യന്റെ ഏറ്റവും വലിയ അനുഗ്രഹങ്ങളില്‍ ഒന്ന് തന്നെയാണ്. കേട്ടിരിക്കാന്‍ ഒരാളുണ്ടാകുമ്പോള്‍ മാത്രം പൂര്‍ണ്ണമാകുന്നതാണ് നമ്മള്‍ ഓരോരുത്തരും. മാര്‍ച്ച്‌ മൂന്നിന് ലോക കേള്‍വിദിനമാണ്. കാതുകളെ സംരക്ഷിക്കാനും ശബ്ദങ്ങളെ സൂക്ഷിക്കാനും ജീവിതം കൊണ്ട് തന്നെ ശ്രമിക്കുക.

Related Articles

Back to top button