ശ്രീനഗർ : ജമ്മു കശ്മീരിൽ ഭീകരരുമായി വീണ്ടും ഏറ്റുമുട്ടൽ. അനന്തനാഗിലെ കന്തിപ്പോര മേഖലയിലാണ് ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടുന്നത്. മൂന്നോളം ഭീകരരെ സുരക്ഷാ സേന വളഞ്ഞതായാണ് വിവരം.
സുരക്ഷാ സേനയും, പോലീസും സംയുക്തമായാണ് ഭീകരരുമായി ഏറ്റുമുട്ടുന്നത്. കന്തിപ്പോര മേഖലയിൽ ഭീകരരുടെ സാന്നിദ്ധ്യമുള്ളതായി സുരക്ഷാസേനയ്ക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പ്രദേശത്ത് എത്തിയതോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ടാമത്തെ ഏറ്റമുട്ടലാണ് ജമ്മു കശ്മീരിൽ ഉണ്ടായിരിക്കുന്നത്. നേരത്തെ സോപോരിൽ ഉണ്ടായ ഏറ്റുമുട്ടൽ അൽ ബദർ ഭീകര നേതാവിനെ സുരക്ഷാ സേന വധിച്ചിരുന്നു.