InternationalLatest

തെരഞ്ഞെടുപ്പ്; പ്രധാനമന്ത്രിക്ക് കനത്ത വെല്ലുവിളി

“Manju”

ടെല്‍ അവീവ്: കഴിഞ്ഞ ദിവസം പൂര്‍ത്തിയായ ഇസ്രായേല്‍ തെരഞ്ഞെടുപ്പ് പ്രധാനമന്ത്രി ബിന്‍യമിന്‍ നെതന്യാഹുവിന് കേവല ഭൂരിപക്ഷം നല്‍കാതെ ത്രിശങ്കുവില്‍ നിര്‍ത്തിയപ്പോള്‍ പിന്‍ഗാമിയെ ചൊല്ലിയാണ് രാജ്യത്തെ പ്രധാന ചര്‍ച്ച. ‘റാം’ എന്ന് ഹിബ്രുവില്‍ വിളിക്കുന്ന യുനൈറ്റഡ് അറബ് ലിസ്റ്റ് (യു.എ.എല്‍) കക്ഷി അഞ്ചു സീറ്റേ നേടിയിട്ടുള്ളൂവെങ്കിലും 120 അംഗ നെസ്സറ്റില്‍ അവരുടെ തീരുമാനം നിര്‍ണായകമാകുമെന്നാണ് അവസാന റിപ്പോര്‍ട്ടുകള്‍. ഫലസ്തീനി- ഇസ്രായേലി കക്ഷിയായ യു.എ.എല്ലിനെതിരെ പരസ്യ നിലപാടുമായി രംഗത്തുനിന്നയാളാണ് നെതന്യാഹു. പ്രചാരണ ഘട്ടത്തില്‍ തീവ്രവാദ അനുഭാവികള്‍ എന്നായിരുന്നു വിളിച്ചിരുന്നതും. എന്നാല്‍, ഫലം ഏറെക്കുറെ പൂര്‍ത്തിയായിട്ടും നെതന്യാഹുവിന്‍റെ സഖ്യത്തിന് 61സീറ്റ് തികക്കാനായിട്ടില്ല. എതിരാളികള്‍ക്കും താരതമ്യേന പിറകിലാണ് സീറ്റുനില. അതോടെ, ആര് സര്‍ക്കാര്‍ രൂപവത്കരിച്ചാലും യു.എ.എല്‍ നേതാവ് മന്‍സൂര്‍ അബ്ബാസിന്‍റെ ‘കാരുണ്യ’ത്തിലാണ്. അദ്ദേഹവും തന്‍റെ കക്ഷിയും ഒരു സഖ്യത്തെയും തുണച്ചില്ലെങ്കില്‍ രാജ്യം രണ്ടു വര്‍ഷത്തിനിടെ അഞ്ചാം തെരഞ്ഞെടുപ്പിലേക്ക് നീങ്ങും.കഴിഞ്ഞ തവണ തെരഞ്ഞെടുപ്പില്‍ നെതന്യാഹുവിന് കനത്ത വെല്ലുവിളി ഉയര്‍ത്തിയ ജോയിന്‍റ് ലിസ്റ്റ് എന്ന അറബ് സഖ്യം ഇത്തവണ വഴി പിരിഞ്ഞിരുന്നു. അതിന്‍റെ ഭാഗമായിരുന്ന യു.എ.എല്‍ ആണ് അവസാന തെരഞ്ഞെടുപ്പില്‍ അഞ്ചു സീറ്റ് നേടിയത്.

Related Articles

Back to top button