Thiruvananthapuram

പനച്ചിവിള വാര്‍ഡില്‍ അമ്മയും മകനും തമ്മില്‍ മത്സരം

“Manju”

അഞ്ചൽ: മുന്നണികളുടെ സ്ഥാനാർഥി നിർണയം പൂർണമായില്ലെങ്കിലും ബി.ജെ.പിയും എല്‍.ഡി.എഫും ഒരു വീട്ടില്‍ തന്നെ സ്ഥാനാര്‍ത്ഥികളെ ‍ ഒരുക്കിയിരിക്കുകയാണ് പനച്ചിവിള ഏഴാം വാര്‍ഡില്‍. പുത്തൂറ്റ് ദിവ്യലയത്തിലെ സുധര്‍മ്മയും മകന്‍ ദിനുരാജുമാണിവര്‍. സുധര്‍മ്മ ബി.ജെ.പി. സ്ഥാനാര്‍ത്ഥിയായും മകന്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥിയുമാണ്. 2015 ലെ തെരെഞ്ഞെടുപ്പില്‍ സുധര്‍മ്മ ബി.ജെ.പി. സ്ഥാനാര്‍ത്ഥിയായി രണ്ടാം സ്ഥാനത്തെത്തിയിരുന്നതിനാലാണ് ബി.ജെ.പി. ഇക്കുറിയും സുധര്‍മ്മയെ ഇറക്കിയിരിക്കുന്നത്. എന്നാല്‍ പരമ്പരാഗത വോട്ടുകള്‍ ചോരാതിരിക്കാനും വിജയം ആവര്‍ത്തിക്കാനുമാണ് എല്‍.ഡി.എഫ്. അതേനാണയത്തില്‍ തിരിച്ചടിച്ചിരിക്കുന്നത്. ഡി.വൈ.എഫ്. ഐ. പ്രാദേശിക നേതാവാണ് ദിനു.

Related Articles

Back to top button