InternationalLatest

നേപ്പളില്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടു

“Manju”

കാഠ്മണ്ഡു: നേപ്പളില്‍ കടുത്ത രാഷ്ട്രീയ പ്രതിസന്ധിയ്ക്ക് തുടക്കമിട്ട് പ്രസിഡന്റ് പാര്‍ലമെന്റ് പിരിച്ചുവിട്ടു. പ്രസിഡന്റ് ബിന്ദ്യാദേബി ബന്ദാരി ശനിയാഴ്ച്ചയാണ് പാര്‍ലമെന്റ് പിരിച്ചുവിട്ടത്. കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ നവംബറില്‍ തെരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനം. ഇടക്കാല പ്രധാനമന്ത്രിയായ കെ പി ശര്‍മ്മ ഓലിക്കും പ്രതിപക്ഷ നേതാവ് ഷേര്‍ ബഹദൂര്‍ ദുബേയ്ക്കും സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള ഭൂരിപക്ഷം ഇല്ലെന്ന് പ്രസിഡന്റ് അറിയിച്ചു. ഭൂരിപക്ഷം തെളിയിക്കാന്‍ ഇരുവര്‍ക്കും വെള്ളിയാഴ്ച്ച വരെയാണ് പ്രസിഡന്റ് നല്കിയ സമയപരിധി.

ജനപ്രതിനിധി സഭ പിരിച്ചുവിട്ടതായും രണ്ടുഘട്ടമായി തെരഞ്ഞെടുപ്പ് നടത്താന്‍ പ്രസിഡന്റ് ഉത്തരവിട്ടതായും പ്രസിഡന്റ് അറിയിക്കുകയായിരുന്നു. നവംബര്‍ 11ന് ആദ്യഘട്ട തെരഞ്ഞെടുപ്പും നവംബര്‍ 19ന് രണ്ടാംഘട്ട തെരഞ്ഞെടുപ്പും നടത്തുമെന്നും പ്രസിഡന്റിന്റെ പ്രസ്താവന വ്യക്തമാക്കുന്നു. എന്നാല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഇതുവരെ ഇതു സംബന്ധിച്ച്‌ പ്രതികരണം നടത്തിയിട്ടില്ല. ശര്‍മ്മ ഓലിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഡിസംബറിലാണ് പാര്‍ലമെന്റ് പിരിച്ചുവിട്ടത്. ഇതേ തുടര്‍ന്ന് ശക്തമായ പ്രക്ഷോഭങ്ങളാണ് നേപ്പാളിലുണ്ടായത്. തുടര്‍ന്ന് ഫെബ്രുവരിയില്‍ സുപ്രിംകോടതി തീരുമാനം റദ്ദാക്കുകയായിരുന്നു.

Related Articles

Back to top button