IndiaKeralaLatest

മോഷ്ടാവെന്ന് സംശയിച്ച്‌ ആള്‍ക്കൂട്ടം യുവാവിനെ തല്ലിക്കൊന്നു

“Manju”

ബിലാസ്പുര്‍: ഛത്തീസ്ഗഡില്‍ കന്നുകാലി മോഷ്ടാവെന്നു സംശയിച്ച്‌ നാല്‍പ്പത്തിയഞ്ചുകാരനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു. അഞ്ചു പേര്‍ക്കു പരിക്കേറ്റു. ഗൗരേ-പെന്ദ്ര-മാര്‍വാഹി ജില്ലയിലെ സാല്‍ഹേഘോറി ഗ്രാമത്തിലാണു ആള്‍ക്കൂട്ടം നിയമം കൈയിലെടുത്തത്.

സംഭവവുമായി ബന്ധപ്പെട്ട ആറു പേരെ അറസ്റ്റ് ചെയ്തു. ആക്രമണത്തിനിരയായവര്‍ മധ്യപ്രദേശുകാരാണ്. ഗ്രാമവാസികളില്‍നിന്ന് വാങ്ങിയ നാലു എരുമകളെ മധ്യപ്രദേശുകാര്‍ വാഹനത്തില്‍ കൊണ്ടുപോകവേ നാട്ടുകാര്‍ തടഞ്ഞുനിര്‍ത്തി ഉടമകളെന്നു തെളിയിക്കുന്ന രേഖകള്‍ ആവശ്യപ്പെട്ടു. എന്നാല്‍, എരുമകളെ വാങ്ങിയവരുടെ കൈവശം രേഖകള്‍ ഉണ്ടായിരുന്നില്ല.

തുടര്‍ന്ന് മറ്റു ചില നാട്ടുകാരും ചേര്‍ന്ന് മധ്യപ്രദേശുകാരെ ആക്രമിക്കുകയായിരുന്നു. സുരത് ബന്‍ജാര എന്നയാള്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു. പരിക്കേറ്റവരെ പോലീസെത്തി ആശുപത്രിയിലാക്കി. ആക്രമണവുമായി ബന്ധപ്പെട്ട് 22 പേര്‍ക്കെതിരെ കേസെടുത്തു.

Related Articles

Back to top button