നെടുങ്കണ്ടം: ഉടുമ്പന്‍ചോല-രാജാക്കാട് റോഡ് നിര്‍മാണത്തിനിടെ അനുമതിയില്ലാതെ പൊതുമരാമത്ത് വകുപ്പും കരാറുകാരനും ചേര്‍ന്ന് മരങ്ങള്‍ മുറിച്ചു കടത്തിയ കേസില്‍ ലോറി പിടികൂടി. തടി കടത്താന്‍ ഉപയോഗിച്ച കരാറുകാരന് കെ.എച്ച്. അലിയാറിന്റെ ലോറി ആണ് പിടിച്ചെടുത്തത്. അടിമാലി പൊളിഞ്ഞ പാലത്തെ വര്‍ക്ക്ഷോപ്പില്‍ നിന്നാണ് വാഹനം കണ്ടെത്തിയത്. പൊതുമരാമത്ത് വകുപ്പിന്റെ ബോര്‍ഡ് സ്ഥാപിച്ച നിലയിലാണ് ടിപ്പര്‍ ലോറി.രക്തസമ്മര്‍ദം ഉയര്‍ന്നതിനാല്‍ റോഡ് കരാറുകാരന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണെന്നും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കരാറുകാരനെ അറസ്റ്റ് ചെയ്യാന്‍ വനം വകുപ്പ് രണ്ട് തവണ ശ്രമം നടത്തിയിരുന്നു. എന്നാല്‍, കരാറുകാരന്റെ ആരോഗ്യനില മോശമായതിനാല്‍ ശ്രമം ഉപേക്ഷിക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.
Related Articles
Check Also
Close
-
ഗൺമാന്റെ തോക്കിൽ നിന്നും അബദ്ധത്തിൽ വെടി പൊട്ടിMarch 21, 2021 6:02 PM