IndiaLatest

സൗജന്യ വാക്‌സിന്‍: നാലാം ദിവസം നല്‍കിയത് 54.07 ലക്ഷം പേര്‍ക്ക്

“Manju”

ദില്ലി: പുതുക്കിയ വാക്‌സിന്‍ നയമനുസരിച്ച്‌ രാജ്യത്ത്‌ നാലാം ദിവസം 54.07 ലക്ഷം വാക്‌സിന്‍ ഡോസുകള്‍ നല്‍കിയതായി കേന്ദ്രം. 18നും 44നും ഇടയിലുള്ള പത്ത്‌ ലക്ഷത്തിലധികം പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. ആരോഗ്യ മന്ത്രാലയത്തിന്‍റെ സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം ഇന്ത്യയുടെ മൊത്തം കൊവിഡ് വാക്‌സിനേഷന്‍ കണക്ക്‌ വ്യാഴാഴ്ച വരെ 30.72 കോടി കവിഞ്ഞു.

നിലവില്‍ 18-44 വയസിനിടയിലുള്ളവര്‍ക്ക്‌ 35,44,209 വാക്സിന്‍ ഡോസുകള്‍ ആദ്യ ഡോസായും 67,626 വാക്സിന്‍ ഡോസുകള്‍ രണ്ടാമത്തെ ഡോസായും നല്‍കിയിട്ടുണ്ട്‌. ആന്ധ്രാപ്രദേശ്, അസം, ബിഹാര്‍, ഡല്‍ഹി, ഗുജറാത്ത്, ഹരിയാന, കര്‍ണാടക, കേരളം, മധ്യപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാന്‍, തമിഴ്‌നാട്, തെലങ്കാന, ഒഡീഷ, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ 18-44 വയസിനിടയിലുള്ള പത്ത്‌ ലക്ഷം പേര്‍ കൊവിഡിന്റെ ആദ്യ ഡോസ്‌ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്‌. പുതുക്കിയ വാക്‌സിന്‍ നയമനുസരിച്ച്‌ 18 വയസിന് മുകളിലുള്ള എല്ലാ ഇന്ത്യന്‍ പൗരന്മാര്‍ക്കും കൊവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്നാണ് മോദി പ്രഖ്യാപിച്ചത്. വാക്‌സിന്‍ ഉത്പാദകരില്‍ നിന്നും 75 ശതമാനം വാക്‌സിന്‍ ഡോസുകളും കേന്ദ്രം വാങ്ങി സംസ്ഥാനങ്ങള്‍ക്ക് സൗജന്യമായി നല്‍കും എന്നും അദ്ദേഹം അറിയിച്ചിരുന്നു.

Related Articles

Back to top button