KeralaKollamLatest

പെരുമണ്‍ ദുരന്തത്തിന് ‌ഇന്ന് 33 വയസ്സ്

“Manju”

കൊല്ലം : പെരുമണ്‍ ദുരന്തത്തിന് ‌ഇന്ന് 33 വയസ്സ്. ബംഗളൂരുവില്‍ നിന്ന് കന്യാകുമാരിയിലേക്കുള്ള യാത്രാമധ്യേ ഐലന്റ് എക്‌സ്പ്രസ്സ് അഷ്മുടിക്കായലില്‍ പതിച്ചപ്പോള്‍ നഷ്ടമായത് 105 ജീവനുകളാണ്. തീവണ്ടി പെരുമണ്‍ പാലം കടക്കും മുമ്പ് അഷ്ടമുടിക്കായലിലേക്ക് കൂപ്പുകുത്തി. ഒന്നിന് പുറകെ ഒന്നായി അഷ്ടമുടിക്കായലില്‍ പതിച്ചത് 14 ബോഗികള്‍ ആയിരുന്നു. ദുരന്തത്തിന്റ കാരണം ഇന്നും ചോദ്യചിഹ്നമായി നില്‍ക്കുകയാണ്.

കുഞ്ഞു കുട്ടികളടക്കം 105 ജീവനുകള്‍ പൊലിഞ്ഞു. ഇരുനൂറിലധികം പേര്‍ പരുക്കുകളോടെ രക്ഷപെട്ടു. ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് അപകടകാരണമെന്നായിരുന്നു റെയില്‍വേയുടെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. എന്നാല്‍ ടൊര്‍ണാഡോ ചുഴലിയാണ് ദുരന്തകാരണമെന്നാണ് റെയില്‍വേയിലെ സേഫ്റ്റി കമ്മീഷണര്‍ ആയിരുന്ന സൂര്യനാരായണന്റെ കണ്ടെത്തല്‍.

എന്നാല്‍ ചുഴലിക്കാറ്റെന്ന വാദം പ്രദേശവാസികള്‍ തള്ളി. പാളത്തില്‍ ജോലികള്‍ നടക്കുന്നതിനിടെ അമിത വേഗത്തിലെത്തിയ ട്രെയിന്‍ പെട്ടെന്ന് ബ്രേക്ക് ചെയ്തതാണ് അപകടകാരണമെന്ന് അഭ്യൂഹങ്ങള്‍ പടര്‍ന്നു.സംഭവത്തില്‍ പുനരന്വേഷണം നടന്നെങ്കിലും ചുഴലിക്കാറ്റെന്ന നിഗമനത്തില്‍ നിന്ന് മാറ്റം വന്നില്ല.

Related Articles

Back to top button