IdukkiIndiaLatest

കാഴ്ചകളിലേക്ക് വാതില്‍ തുറന്ന് തേക്കടി

“Manju”

കുമളി: മാസങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ പെരിയാര്‍ കടുവ സങ്കേതത്തിന്റെ കാഴ്ചകളിലേക്ക് തേക്കടിയുടെ വാതില്‍ തുറന്നു. കോവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് അടച്ചിട്ട തേക്കടിയിലെ വിനോദസഞ്ചാര മേഖല മൂന്നു മാസത്തിനുശേഷമാണ് തിങ്കളാഴ്ച തുറന്നത്. ലോക്ഡൗണിനെ തുടര്‍ന്ന് മുമ്ബ് വര്‍ധിപ്പിച്ച സര്‍ചാര്‍ജുകള്‍ മുഴുവന്‍ പിന്‍വലിച്ചത് സഞ്ചാരികള്‍ക്ക് ആശ്വാസമായിട്ടുണ്ട്.
രാവിലെ ഏഴു മുതല്‍ തേക്കടി തടാകത്തിലൂടെ ബോട്ട് സവാരി തുടങ്ങി. ആദ്യസവാരിയില്‍ 21 വിനോദ സഞ്ചാരികള്‍ മാത്രമാണ് ഉണ്ടായിരുന്നത്.
കോവിഡ് നിയന്ത്രണങ്ങള്‍ തുടരുന്നതിനാല്‍ പ്രതിരോധ കുത്തിവെപ്പ് എടുത്തവരെയും കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവരെയും മാത്രമാണ് ബോട്ട് ലാന്‍ഡിങ്ങിലേക്ക് പ്രവേശിപ്പിക്കുന്നത്. അതിര്‍ത്തികളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതും വിദേശ സഞ്ചാരികള്‍ക്ക് വരാന്‍ കഴിയാത്തതും വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെങ്കിലും തേക്കടി തുറന്നത് വിനോദ സഞ്ചാര മേഖലക്ക് വലിയ ആശ്വാസമായിട്ടുണ്ട്.
വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ റിസോര്‍ട്ടുകള്‍, ഹോംസ്റ്റേകള്‍ എന്നിവ നിരക്കില്‍ 50 ശതമാനം വരെ കുറവ് വരുത്തിയിട്ടുണ്ട്. ഇപ്പോഴത്തെ സാമ്ബത്തിക പ്രതിസന്ധി മറികടക്കാന്‍ കൂടുതല്‍ അഭ്യന്തര സഞ്ചാരികളെ ആകര്‍ഷിക്കാനാണ് നിക്ഷേപകരുടെ ശ്രമം

Related Articles

Back to top button