ചമോലി: ഉത്തരാഖണ്ഡിൽ മലയിടിച്ചിലിനെ തുടര്‍ന്ന് മലനിരകളിൽ കുടുങ്ങിയവരെ ദുരന്തനിവാരണ സേന രക്ഷപെടുത്തി. ഇന്നലെ മലയിടിച്ചിലുണ്ടായ ചമോലി മേഖലയിൽ കുടുങ്ങിയ 200 പേരെയാണ് രക്ഷപെടുത്തിയത്.
സംസ്ഥാന ദുരന്തനിവാരണ സേനയാണ് റെയ്‌നി ഗ്രാമത്തിൽ കുടുങ്ങിയവരെ താഴെ എത്തിച്ചത്. രക്ഷാ പ്രവർത്തനം തുടരുകയാണ്. പ്രദേശത്തെ റോഡുകൾ തകർന്നതിനാൽ ചെങ്കുത്തായ പ്രദേശങ്ങളിൽ നിന്നും കയറുകൾ ഉപയോഗിച്ചാണ് ജനങ്ങളെ താഴേയ്‌ക്ക് എത്തിക്കുന്നത്.
ഈ വർഷമാദ്യമാണ് മേഘവിസ്ഥോടനത്തെ തുടർന്ന് ജോഷി മഠിൽ വൻദുരന്തമുണ്ടായത്. വൈദ്യുതനിർമ്മാണ കേന്ദ്രത്തിന്റെ നിർമ്മാണത്തിലേർപ്പെട്ട അമ്പതിലേറെപ്പേരാണ് അന്ന് പ്രളയത്തിൽപ്പെട്ട് തുരങ്കത്തിൽ കുടുങ്ങിയും ഒഴുക്കിൽപ്പെട്ടും മരണമടഞ്ഞത്.