രക്ഷപെടാൻ ശ്രമിച്ച പ്രതികളെ വെടിവെച്ച് വീഴ്ത്തി പോലീസ്
ബംഗളൂരു : ബിജെപി മുൻ വനിതാ കൗൺസിലറെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികൾ അറസ്റ്റിൽ. ബംഗളൂരു സ്വദേശികളായ പീറ്റർ, സൂര്യ എന്നിവരാണ് അറസ്റ്റിലായത്. വെടിവെച്ച് വീഴ്ത്തിയായിരുന്നു പോലീസ് പ്രതികളെ കീഴടക്കിയത്.
ബംഗളൂരുവിലെ മുൻ ബിജെപി കൗൺസിലർ രേഖാ കതിരേഷ് ആണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ചയായിരുന്നു സംഭവം. ഇതിന് പിന്നാലെ ഒളിവിൽ പോയ പ്രതികളെ ഊർജ്ജിത അന്വേഷണത്തിനിടെയാണ് ഒളിത്താവളത്തിൽ നിന്നും പോലീസ് പിടികൂടിയത്.
ജീപ്പിൽ കയറ്റാനായി കൊണ്ടു പോകുന്നതിനിടെ ഇരുവരും പോലീസ് ഇൻസ്‌പെക്ടറെ ആക്രമിച്ച് രക്ഷപെടാൻ ശ്രമിച്ചു. ഇതോടെയാണ് പോലീസ് വെടിയുതിർത്തത്. പരിക്കേറ്റ് വീണ ഇരുവരെയും പോലീസ് ആംബുലൻസിൽ കയറ്റി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ആശുപത്രിയിൽവെച്ചു തന്നെ അറസ്റ്റും രേഖപ്പെടുത്തി.
ഇരുവരും ചേർന്ന് രേഖയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. 17 തവണയാണ് കത്തികൊണ്ട് കുത്തിയതെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.