IndiaLatest

കൊവിഷീല്‍ഡ് വാക്സിന്‍ വിലയില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി സെറം ഇന്‍സ്റ്റിറ്റ്യൂട്ട്

“Manju”

ന്യൂദല്‍ഹി: സംസ്ഥാനങ്ങള്‍ക്ക് വാക്സിന്‍ 400 രൂപയ്ക്ക് നല്‍കുമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട്. സ്വകാര്യ ആശുപത്രികള്‍ക്ക് 600 രൂപയ്ക്കാവും വാക്സിന്‍ നല്‍കുക. കേന്ദ്ര സര്‍ക്കാരിന് 150 രൂപയ്ക്ക് വാക്സിന്‍ നല്‍കും. വാര്‍ത്താ കുറിപ്പിലൂടെയാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഇക്കാര്യം അറിയിച്ചത്.

മറ്റ് വാക്സിനുകളുമായി താരതമ്യം ചെയ്യുമ്പോള്‍ തങ്ങള്‍ കുറഞ്ഞ വിലയ്‌ക്കാണ് കൊവിഷീല്‍ഡ് വില്‍ക്കുന്നതെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് വ്യക്തമാക്കി. റഷ്യന്‍ നിര്‍മ്മിത വാക്‌സിനും ചൈനീസ് വാക്‌സിനും 750 രൂപയാണ് വില. അമേരിക്കന്‍ നിര്‍മ്മിത വാക്‌സിന്റെ വില 1500 രൂപയാണ്. ഉത്പാദനത്തിന്റെ അമ്പത് ശതമാനം കേന്ദ്ര സര്‍ക്കാരിനായി മാറ്റിവെക്കും. ബാക്കിയാണ് സംസ്ഥാനങ്ങള്‍ക്കും സ്വകാര്യ ആശുപത്രികള്‍ക്കും നല്‍കുക എന്നും വാര്‍ത്താകുറിപ്പില്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് പറഞ്ഞു. രാജ്യത്ത് 18 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്കെല്ലാം വാക്സിന്‍ നല്‍കുമെന്ന പ്രഖ്യാപനത്തിനു പിന്നാലെയാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വാര്‍ത്താകുറിപ്പ്.

മെയ് ഒന്നാം തിയതി മുതലാണ് രാജ്യത്ത് 18 വയസിന് മുകളിലുള്ളവര്‍ക്കെല്ലാം വാക്‌സിന്‍ നല്‍കുക. ഇതുവരെ 45 വയസിന് മുകളിലുള്ളവര്‍ക്ക് മാത്രമായിരുന്നു വാക്‌സിന്‍. ഈ പരിധിയാണ് നിലവില്‍ 18 വയസായി ഉയര്‍ത്തിയിരിക്കുന്നത്.

Related Articles

Back to top button