KeralaLatestThiruvananthapuram

വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ തുടരും

“Manju”

തിരുവനന്തപുരം : വിദ്യാര്‍ത്ഥികള്‍ക്കുള്ള യാത്ര കണ്‍സഷന്‍ തുടരും. സ്‌കൂള്‍ തുറക്കുന്നതിന് മുമ്പായി സ്വകാര്യ ബസ്സുകള്‍ക്ക് നികുതി അടയ്ക്കാനുള്ള കാലാവധി നീട്ടി നല്‍കാനും സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. സ്‌കൂള്‍ വീണ്ടും പ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഒരുക്കേണ്ട യാത്രാ ക്രമീകരണങ്ങള്‍ സംബന്ധിച്ച്‌ മോട്ടാര്‍ വാഹന വകുപ്പ് ചൊവ്വാഴ്ച യോഗം ചേര്‍ന്നിരുന്നു. പിന്നാലെ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവാണ് നികുതി കാലാവധി നീട്ടി നല്‍കിയതായി അറിയിച്ചത്.

സ്വകാര്യ ബസ്സുകള്‍ക്കൊപ്പം ടെമ്പോ ട്രാവല്ലറുകള്‍ എന്നിവയ്ക്കും നികുതി അടയ്ക്കാന്‍ ഡിസംബര്‍ വരെ കാലാവധി നീട്ടി നല്‍കിയിട്ടുണ്ട്. ഇതു കൂടാതെ സ്‌കൂള്‍ വാഹനങ്ങളെ ഒരു വര്‍ഷത്തെ റോഡ് നികുതിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. നവംബര്‍ ഒന്നിന് സ്‌കൂള്‍ തുറക്കുമ്പോഴുള്ള യാത്രാ ക്രമീകരണങ്ങള്‍ സംബന്ധിച്ച്‌ മോട്ടോര്‍ വാഹന വകുപ്പ് തയ്യാറാക്കിയ പ്രോട്ടോക്കോള്‍ വിദ്യഭാസ, ഗതാഗതമന്ത്രി തലത്തില്‍ നടന്ന ചര്‍ച്ചയില്‍ കഴിഞ്ഞ ദിവസം അംഗീകരിച്ചിരുന്നു. ഈ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ എല്ലാ സ്‌കൂളുകള്‍ക്കും കൈമാറും.
വിദ്യാര്‍ത്ഥികള്‍ക്കുള്ള യത്രാ കണ്‍സെഷനില്‍ മാറ്റമില്ലാതെ തുടരും. സ്‌കൂളുകള്‍ ആവശ്യപ്പെട്ടാല്‍ കെഎസ്‌ആര്‍ടി ബോണ്ട് സര്‍വ്വീസുകള്‍ അനുവദിക്കും. ഇതിനുള്ള നിരക്ക് ബന്ധപ്പെട്ട സ്‌കൂള്‍ അധികൃതരും കെഎസ്‌ആര്‍ടിസിയും ചേര്‍ന്ന് തീരുമാനിക്കും. കെഎസ്‌ആര്‍ടിസി ബസുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നിലവിലുള്ള കണ്‍സഷന്‍ അതേപടി തുടരും. സ്വകാര്യ ബസുകളിലെ കണ്‍സഷന്‍ നിരക്കില്‍ ഉടന്‍ തീരുമാനമെടുക്കും.

നിലവില്‍ ഉച്ചവരെ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ക്ലാസ് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ഒരു ബെഞ്ചില്‍ ഒന്നോ രണ്ടോ കുട്ടികള്‍ വീതമായിരിക്കും. സ്‌കൂളില്‍ വെച്ച്‌ ഉച്ചഭക്ഷണം വേണ്ട, പകരം അലവന്‍സ് അനുവദിക്കും എന്നതടക്കമുള്ള അടിസ്ഥാനകാര്യങ്ങളില്‍ ഇതുവരെ ധാരണയായിട്ടുണ്ട്. ഓരോ സ്‌കൂളിലെയും കുട്ടികളുടെ എണ്ണം നോക്കി എങ്ങിനെ ബാച്ച്‌ തിരിക്കണം. ഓഫ്‌ലൈന്‍ ക്ലാസിന് സമാന്തരമായുള്ള ഓണ്‍ലൈന്‍ ക്ലാസുകളുടെ സമയത്തില്‍ മാറ്റം വേണോ എന്നതടക്കം വിശദമായ അന്തിമ മാര്‍ഗ്ഗരേഖ പിന്നീട് തയ്യാറാക്കും.

Related Articles

Back to top button