IndiaLatest

നെല്ല്സംഭരിച്ചില്ല; മുളച്ചുതുടങ്ങി

“Manju”

കൊല്ലങ്കോട്: മഴമൂലം സംഭരണം വൈകുന്നതിനാല്‍ കൊയ്ത നെല്ല് മുളച്ചുതുടങ്ങി. സൂക്ഷിക്കാനും ഉണക്കാനും സ്ഥലമില്ലാതെ കര്‍ഷകര്‍ വലയുന്നു. കൊടുവായൂര്‍, കൊല്ലങ്കോട്, മുതലമട, എലവഞ്ചേരി, പല്ലശ്ശന, പുതുനഗരം, പെരുവെമ്ബ് എന്നീ പഞ്ചായത്തുകളിലാണ് ഒന്നാംവിള കൊയ്ത്ത് നടന്നുവരുന്നത്. നെല്ല് സംഭരണം ആരംഭിക്കാത്തതിനാല്‍ സൂക്ഷിച്ചു വെച്ച നെല്ല് മുളച്ചു. കൊല്ലങ്കോട്, എലവഞ്ചേരി പഞ്ചായത്തില്‍ മാത്രം 60 ടണ്ണിലധികം നെല്ലാണ് മുളച്ചത്. യന്ത്രക്കൊയ്ത്ത് കഴിഞ്ഞ് ഉണക്കി സൂക്ഷിച്ച, ചെറുകിട കര്‍ഷകര്‍ കൊയ്ത നെല്ലാണ് ഏറ്റവും കൂടുതല്‍ മുളച്ചത്.
നെല്ല് സംഭരിക്കുന്ന മില്ലുകള്‍ക്ക് പല പ്രദേശങ്ങളിലും സിവില്‍ സപ്ലൈസ് അനുവാദം നല്‍കാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്ന് കൊല്ലങ്കോട് മതക്കോട് പാടശേഖര സമിതിയിലെ കര്‍ഷകന്‍ രതീഷ് കുന്നത്ത് പറഞ്ഞു.
നെല്ല് സംഭരണത്തില്‍ മെല്ലെപ്പോക്ക് മൂലം കൊയ്തെടുത്ത നെല്ല് സൂക്ഷിക്കാനാകാതെ ചെറുകിട കര്‍ഷകര്‍ മറ്റു കര്‍ഷകരുടെ കളപ്പുരകളിലും പാടശേഖരങ്ങള്‍ക്കു സമീപ സ്ഥലങ്ങളിലും സൂക്ഷിക്കേണ്ട അവസ്ഥയാണ്. പന്നികളുടെ ശല്യം മൂലം തുറന്ന പ്രദേശത്ത് നെല്ല് സൂക്ഷിക്കുന്നതും പ്രതിസന്ധിയിലായി. വീടിലെ മുറികള്‍ക്കകത്ത് സൂക്ഷിച്ച നെല്ലാണ് ഏറ്റവും കൂടുതല്‍ മുളച്ചത്. സിവില്‍ സപ്ലൈസ് നെല്ല് സംഭരണത്തിലെ മെല്ലെപ്പോക്ക് അവസാനിപ്പിച്ചില്ലെങ്കില്‍ കൂടുതല്‍ നെല്ല് മുളക്കാനും കര്‍ഷകര്‍ കടക്കെണിയിലാകാനും സാധ്യതയുണ്ടെന്ന് പുതുനഗരത്തിലെ കര്‍ഷകര്‍ പറയുന്നു.
നെല്ല് സൂക്ഷിക്കുന്നതിലെ പ്രയാസങ്ങള്‍ ചൂഷണം ചെയ്ത് ചെറുകിട കര്‍ഷകരില്‍നിന്ന് കിലോ നെല്ലിന് 16–18 രൂപയെന്ന തോതില്‍ തുച്ഛമായ വിലക്ക് നെല്ല് വാങ്ങുന്നവരും സജീവമാണ്. മുളക്കുന്നത് വര്‍ധിച്ചതിനാല്‍ പൊതുവിപണിയില്‍ വിറ്റഴിക്കേണ്ട സാഹചര്യമുണ്ടാക്കിയതായി മുതലമടയിലെ കര്‍ഷകര്‍ പറയുന്നു. സാമ്ബത്തിക പ്രതിസന്ധി വര്‍ധിച്ച കര്‍ഷകരില്‍നിന്ന് സര്‍ക്കാര്‍ അടിയന്തരമായി നെല്ല് സംഭരിക്കണമെന്നാണ് കൊല്ലങ്കോട്ടിലെ കര്‍ഷകരുടെ ആവശ്യം.

Related Articles

Back to top button