IndiaLatest

ന്യൂസിലന്‍ഡ് ട്വന്‍റി-20: രോഹിത് ക്യാപ്റ്റനായേക്കും

“Manju”

ന്യൂഡല്‍ഹി: ന്യൂസിലന്‍ഡിനെതിരായ ട്വന്‍റി-20 പരമ്പരയില്‍ രോഹിത് ശര്‍മ ടീം ഇന്ത്യയുടെ നായകനായേക്കും. ലോകകപ്പിലെ ഇന്ത്യയുടെ സൂപ്പര്‍ 12 മത്സരങ്ങള്‍ പൂര്‍ത്തിയായ ശേഷമേ ന്യൂസിലന്‍ഡിനെതിരായ ടീമിനെ തീരുമാനിക്കൂ. ലോകകപ്പിലെ ആദ്യ രണ്ടു മത്സരങ്ങളിലും തോല്‍വി ഏറ്റുവാങ്ങിയ ടീമില്‍ കാര്യമായ അഴിച്ചുപണിക്കാണ് ബിസിസിഐ തയാറെടുക്കുന്നത്. തുടര്‍ച്ചയായ മത്സരങ്ങള്‍ മൂലം ക്ഷീണിതരായ ചില മുതിര്‍ന്ന താരങ്ങള്‍ക്ക് സെലക്ടര്‍മാര്‍ വിശ്രമവും അനുവദിച്ചേക്കും.

ട്വന്‍റി-20 യില്‍ നായകനാകുന്ന രോഹിത്തിന് ടെസ്റ്റ് പരമ്പരയില്‍ വിശ്രമം നല്‍കാനാണ് ബിസിസിഐ ആലോചിക്കുന്നത്. കോഹ്ലിക്ക് ട്വന്‍റി-20 മത്സരങ്ങളില്‍ വിശ്രമം ലഭിച്ചേക്കും. വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത്, പേസര്‍ ജസ്പ്രീത് ബുംറ എന്നിവരും ട്വന്‍റി-20 യില്‍ കളിച്ചേക്കില്ല. രോഹിത്ത് നായകനാകുമ്പോള്‍ ഉപനായകനായി പന്തിനെ തീരുമാനിച്ചാല്‍ ഇക്കാര്യത്തില്‍ മാറ്റമുണ്ടാകും.

പന്തിന് പുറമേ കെ.എല്‍.രാഹുലിനെയും ഉപനായക സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്. രാഹുല്‍ ദ്രാവിഡിന്റെ നേതൃത്വത്തിലുള്ള പുതിയ പരിശീലക സംഘവുമായി കൂടിയാലോചിച്ചാകും ബിസിസിഐ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക.

Related Articles

Back to top button