KeralaLatest

അഞ്ച് പഞ്ചായത്തില്‍ക്കൂടി പക്ഷിപ്പനി സ്ഥിരീകരിച്ചു

“Manju”

ആലപ്പുഴ: തകഴി പഞ്ചായത്തിന് പിന്നാലെ അഞ്ച് പഞ്ചായത്തില്‍ക്കൂടി പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ ജാഗ്രത കടുപ്പിച്ച്‌ അധികൃതര്‍.
ഈ പഞ്ചായത്തുകളില്‍ താറാവുകള്‍ കൂട്ടത്തോടെ ചത്തതിനെത്തുടര്‍ന്ന് സാമ്പിള്‍ ശേഖരിച്ച്‌ ഭോപാലിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമല്‍ ഡിസീസ് ലാബില്‍ പരിശോധന നടത്തി. എച്ച്‌ 5 എന്‍1 വിഭാഗത്തില്‍പെടുന്ന വൈറസിന്റെ സാന്നിധ്യമാണ് സാമ്പിളില്‍ കണ്ടെത്തിയത്.


ദേശാടനപ്പക്ഷികളില്‍നിന്നാകാം രോഗം പിടിപെട്ടതെന്നാണ് മൃഗസംരക്ഷണ വകുപ്പ് നിഗമനം. ആലപ്പുഴ ജില്ലയില്‍ പുറക്കാട് പഞ്ചായത്തിലും താറാ‍വുകള്‍ കൂട്ടത്തോടെ ചാകുന്നുണ്ട്. ഇവിടെനിന്ന് ശേഖരിച്ച സാമ്പിള്‍ ഫലം വന്നിട്ടില്ല.
അതിവ്യാപനം തടയുന്നതിന് നെടുമുടിയിലും കരുവാറ്റയിലും കൂടി താറാവുകളെ കൊന്ന് ദഹിപ്പിക്കുകയാണ് (കള്ളിങ്) അധികൃതര്‍. പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശത്തിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള വളര്‍ത്തുപക്ഷികളെ ഉള്‍പ്പെടെ കള്ളിങ് ചെയ്യും. നെടുമുടിയില്‍ 22,803 പക്ഷികളെയും കരുവാറ്റയില്‍ 15,875 പക്ഷികളെയുമാണ് മൃഗസംരക്ഷണ വകുപ്പിനുകീഴിലെ റാപിഡ് റെസ്പോണ്‍സ് ടീം കള്ളിങ്ങിന് വിധേയമാക്കിത്തുടങ്ങിയത്.
നെടുമുടി പഞ്ചായത്തിലും കരുവാറ്റയിലും താറാവ്, കോഴി, കാട മുട്ടയും ഇറച്ചിയും വില്‍പന നിരോധിച്ചിരിക്കുകയാണ്. നെടുമുടിയിലെ മൂന്ന് കര്‍ഷകരുടെ 21,000 താറാവില്‍ ബുധനാഴ്ച വരെ 12,722 എണ്ണം ചത്തു. ചത്ത താറാവുകളുടെ സാമ്പിള്‍ ആറുദിവസം മുമ്പ് ശേഖരിച്ചെങ്കിലും ഫലം ലഭിച്ചിട്ടില്ല.

Related Articles

Back to top button