IndiaLatest

ബാബുവിനെ നെഞ്ചോട് ചേര്‍ത്ത് സുരക്ഷാബെല്‍റ്റ് ബന്ധിച്ച്‌ മുകളിലേക്ക്

“Manju”

പാലക്കാട്: പാറയിടുക്കില്‍ കുടുങ്ങിയ യുവാവിനെ അതിസാഹസികമായി രക്ഷിച്ച്‌ സൈന്യം. ബാബുവിനെ സുരക്ഷാ ബെല്‍റ്റ് ബന്ധിച്ച്‌ കമാന്‍ഡോ കയറിലൂടെ മുകളിലേക്ക് കയറ്റുകയാണ്.
കരസേനയുടെ രണ്ട് യൂണിറ്റുകള്‍ സംഭവസ്ഥലത്തുണ്ടെന്നും രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി നടക്കുകയാണെന്നും മുഖ്യമന്ത്രി അറിയിച്ചു. ഒരു സംഘം മലയുടെ മുകളില്‍ നിന്നും ഒരു സംഘം മലയുടെ താഴെ നിന്നും രക്ഷപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. ഇന്ന് പകലോടെ യുവാവിനെ മലയിടുക്കില്‍ നിന്നും രക്ഷപ്പെടുത്താന്‍ സാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എയര്‍ഫോഴ്‌സിന്റെ ഒരു ഹെലിക്കോപ്റ്ററും രക്ഷാപ്രവര്‍ത്തനത്തിന് തയ്യാറായിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
സൂലൂരില്‍നിന്നും ബെംഗളൂരുവില്‍നിന്നുമുള്ള കരസേനാംഗങ്ങള്‍ രാത്രിതന്നെ സ്ഥലത്തെത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് സേനയെത്തിയത്. ലഫ്. കേണല്‍ ഹേമന്ദ്രാജിന്റെ നേതൃത്വത്തില്‍ ഒമ്ബതുപേരടങ്ങിയ സംഘമാണ് സൂലൂരില്‍നിന്നെത്തിയത്. തുടര്‍ന്ന്, കളക്ടര്‍ മൃണ്‍മയി ജോഷിയുമായും ജില്ലാ പോലീസ് മേധാവി ആര്‍. വിശ്വനാഥുമായും ചര്‍ച്ച നടത്തിയശേഷം നാട്ടുകാരില്‍ ചിലരെ ഒപ്പം കൂട്ടി കരസേനാംഗങ്ങള്‍ മലകയറുകയായിരുന്നു.
അതിനിടെ, മലയിടുക്കില്‍ കുടുങ്ങിപ്പോയ ബാബു എഴുന്നേറ്റ് നില്‍ക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നതിന്റെ ആശ്വാസത്തിലാണ് മലയടിവാരത്ത് തന്നെ കഴിയുന്ന ബാബുവിന്റെ അമ്മ റഷീദയും സഹോദരന്‍ ഷാജിയും ബന്ധുക്കളും. കടുത്ത ചൂടും രാത്രിയിലെ തണുപ്പും അതിജീവിച്ചാണ് ബാബു വലിയ ആരോഗ്യ പ്രശ്നങ്ങളില്ലാതെ നില്‍ക്കുന്നത്. ബാബു ഇരിക്കുന്ന സ്ഥലം മനസ്സിലാക്കാന്‍ ഡ്രോണ്‍ പറത്തിയപ്പോഴാണ് ഡ്രോണിലേക്ക് നോക്കി കുടിവെള്ളത്തിനായി ആംഗ്യം കാണിച്ചത്. രക്ഷാദൗത്യം പുരോഗമിക്കുകയാണ്, പ്രതീക്ഷയില്‍ മലഞ്ചെരുവില്‍ ഇരിക്കുകയാണ് മാതാവും ബന്ധുക്കളും.
ചെങ്കുത്തായ സ്ഥലത്തായതിനാല്‍ ഭക്ഷണം എറിഞ്ഞുകൊടുക്കാനോ ബാബുവിനെ കൃത്യമായി കാണാനോ ആകാത്തതാണ് പ്രതിസന്ധി സൃഷ്ടിച്ചത്. ശക്തമായ കാറ്റും ഹെലികോപ്റ്ററിന്റെ ഫാന്‍ പാറയില്‍ തട്ടി അപകടമുണ്ടായേക്കുമെന്നതും ആശങ്ക ഇരട്ടിപ്പിച്ചു. മലയില്‍നിന്ന് 500 മീറ്ററെങ്കിലും താഴെയായാണ് ബാബു ഉള്ളതെന്നാണ് ഡ്രോണ്‍ ദൃശ്യങ്ങള്‍ വിശകലനംചെയ്ത് കണ്ടെത്തിയതെന്ന് അഗ്‌നിരക്ഷാസേനാ അധികൃതര്‍ പറഞ്ഞു. ഇവിടെനിന്ന് താഴേക്ക് 700 മീറ്റര്‍ വരെ താഴ്ചയുണ്ട്. വശങ്ങളിലേക്കും 300 മീറ്റര്‍ അകലമുണ്ട്.
ഇന്നു പുലര്‍ച്ചയോടെ ദൗത്യസേന ബാബുവിനടുത്തെത്തി കഴിഞ്ഞു. ഇനിയുള്ള മണിക്കൂറുകള്‍ നിര്‍ണായകമാണ്. രണ്ടു സംഘമായാണ് രക്ഷാപ്രവര്‍ത്തനം നടക്കുന്നത്. സൈന്യം ബാബുവുമായി സംസാരിച്ചു കഴിഞ്ഞു. ചെറാട് ഭാഗത്തുനിന്ന് നോക്കിയാല്‍ ബാബു കുടുങ്ങികിടക്കുന്ന കൂമ്ബാച്ചി മലയുടെ എലിച്ചിരം ഭാഗം കാണാം. ആയിരമടിയോളം ഉയരത്തില്‍ ചെങ്കുത്തായികിടക്കുന്ന എലിച്ചിരം ചെരുവില്‍ ഒരു വിടവിലാണ് ബാബു കുടുങ്ങിക്കിടക്കുന്നത്. ഇവിടെനിന്ന് മുകളിലേക്ക് കയറാനോ താഴേക്ക് ഇറങ്ങാനോ കഴിയില്ല. മല തള്ളിനില്‍ക്കുന്ന ഭാഗമായതിനാല്‍ രക്ഷസംഘങ്ങള്‍ക്ക് നെറുകെയില്‍ എത്തിയാല്‍ ബാബു ഇരിക്കുന്ന സ്ഥലം എവിടെയെന്ന് പോലും കാണാന്‍ കഴിയില്ല.
മലയുടെ ചെരുവില്‍നിന്നാല്‍ ബാബു ഇരിക്കുന്ന സ്ഥലം കാണാം. എന്നാല്‍ അങ്ങോട്ട് ഇറങ്ങാനും കഴിയില്ല. രക്ഷസംഘങ്ങള്‍ കയര്‍ കെട്ടി ഇതിന് ശ്രമിച്ചെങ്കിലും അപകടമായതിനാല്‍ ഉപേക്ഷിച്ചു. റഷീദയുടെ മൂത്ത മകനാണ് 24കാരനായ ബാബു. പത്രവിതരണക്കാരനായ ഇദ്ദേഹം മലമ്ബുഴയില്‍ ഒരു ഹോട്ടലിലും ജോലി ചെയ്യുന്നുണ്ട്. ട്രക്കിങ്ങിനാണ് സുഹൃത്തുക്കളോടൊപ്പം തിങ്കളാഴ്ച കൂമ്ബാച്ചി മല കയറിയത്.

Related Articles

Back to top button