KeralaLatest

വെറ്ററിനറി കോഴ്സിലും മെറിറ്റ് സീറ്റെടുത്ത് മുന്നാക്ക സംവരണം

“Manju”

തിരുവനന്തപുരം: സര്‍ക്കാര്‍ ഡെന്‍റല്‍ കോളജുകള്‍ക്ക് പിന്നാലെ വെറ്ററിനറി കോഴ്സിലും (ബി.വി.എസ്സി) മെറിറ്റ് സീറ്റ് തരംമാറ്റി മുന്നാക്ക സംവരണം നടപ്പാക്കുന്നു.
വെറ്ററിനറി സര്‍വകലാശാലക്ക് കീഴിലുള്ള രണ്ടു കോളജിലെ 14 ബിരുദ സീറ്റാണ് മുന്നാക്ക സംവരണത്തിനായി മാറ്റിയത്.
തൃശൂര്‍ -മണ്ണുത്തി, വയനാട് കോളജുകളില്‍ ആകെയുള്ള 180 ല്‍ അഖിലേന്ത്യ ക്വോട്ട, പ്രത്യേക സംവരണ സീറ്റ് കഴിഞ്ഞുള്ള 142 സീറ്റിലേക്കാണ് പ്രവേശന പരീക്ഷ കമീഷണര്‍ അലോട്ട്മെന്‍റ് നടത്തുന്നത്. ഇതില്‍നിന്നാണ് 14 സീറ്റ് മുന്നാക്ക സംവരണത്തിന് നീക്കിവെച്ചത്. കഴിഞ്ഞ വര്‍ഷം വരെ സ്റ്റേറ്റ് മെറിറ്റില്‍ അലോട്ട്മെന്‍റ് നടത്തിയിരുന്ന സീറ്റുകളാണ് ഇവ. ഇതോടെ ഈ വര്‍ഷം ഇത്രയും സീറ്റ് സ്റ്റേറ്റ് മെറിറ്റില്‍ കുറഞ്ഞു.
സര്‍ക്കാര്‍ ഡെന്‍റല്‍ കോളജുകളിലെ 23 ബി.ഡി.എസ് സീറ്റും ഇതേ മാതൃകയില്‍ തരംമാറ്റി മുന്നാക്ക സംവരണത്തിന് നീക്കിവെച്ചിരുന്നു. അധിക സീറ്റ് അനുവദിച്ചാണ് മുന്നാക്ക സംവരണം നടപ്പാക്കേണ്ടതെന്നിരിക്കെയാണ് നിലവിലെ സീറ്റ് ഉപയോഗിച്ച്‌ നടപ്പാക്കുന്നത്. എം.ബി.ബി.എസ്, ബി.ടെക് ഉള്‍പ്പെടെ കോഴ്സുകളില്‍ അധിക സീറ്റ് അനുവദിച്ചശേഷമാണ് മുന്നാക്ക സംവരണത്തിന് സീറ്റ് നീക്കിവെച്ചത്. ഡെന്‍റല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയില്‍നിന്നാണ് ബി.ഡി.എസ് സീറ്റ് വര്‍ധനക്ക് അനുമതി വാങ്ങേണ്ടത്.
ബി.വി.എസ്സി സീറ്റ് വര്‍ധനക്ക് വെറ്ററിനറി കൗണ്‍സില്‍ ഓഫ് ഇന്ത്യയില്‍നിന്നും. രണ്ടു കോഴ്സിലും മുന്നാക്ക സംവരണം നടപ്പാക്കാന്‍ ബന്ധപ്പെട്ട കൗണ്‍സിലുകളില്‍നിന്ന് സീറ്റ് വര്‍ധനക്ക് അനുമതി തേടാന്‍ തീരുമാനിച്ചിരുന്നെങ്കിലും തുടര്‍നടപടിയില്ലാതെ പോയി. ഹൈകോടതിയില്‍ കേസ് വന്നപ്പോള്‍ നിലവിലെ മെറിറ്റ് സീറ്റെടുത്ത് മുന്നാക്ക സംവരണം നടപ്പാക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. വെറ്ററിനറി കോഴ്സില്‍കൂടി നടപ്പാക്കിയതോടെ സംസ്ഥാനത്തെ മുഴുവന്‍ മെഡിക്കല്‍, അനുബന്ധ കോഴ്സുകളിലും എന്‍ജിനീയറിങ് കോഴ്സുകളിലും മുന്നാക്ക സംവരണം പൂര്‍ണമായി.

Related Articles

Back to top button