InternationalLatest

ചെര്‍ണോബില്‍ ആണവ നിലയം പിടിച്ച്‌ റഷ്യന്‍ സൈന്യം

“Manju”

കീവ; യുക്രെയ്നില്‍ ആക്രമണം നടത്തുന്ന റഷ്യന്‍ സൈന്യം ചെര്‍ണോബില്‍ ആണവ നിലയം നിലനിന്നിരുന്ന പ്രദേശം പിടിച്ചെടുത്തു. ചെര്‍ണോബില്‍ ആണവ നിലയത്തിന്റെ ഭാഗങ്ങള്‍ റഷ്യന്‍ സൈന്യം നിയന്ത്രണത്തിലാക്കിയതായി യുക്രെയ്ന്‍ പ്രസിഡന്റിന്റെ ഓഫിസ് സ്ഥിരീകരിച്ചു. റഷ്യയുടെ രണ്ട് ഹെലികോപ്റ്ററുകളും ഏഴ് യുദ്ധവിമാനങ്ങളും വെടിവച്ചിട്ടതായി യുഎസിലെ യുക്രെയ്ന്‍ സ്ഥാനപതി രാജ്യാന്തര മാധ്യമത്തോട് അവകാശപ്പെട്ടു. അതേസമയം യുക്രെയ്നിലെ ഹോസ്റ്റോമെല്‍ വ്യോമതാവളം റഷ്യ പിടിച്ചെടുത്തു. യുക്രെയ്ന്‍ തലസ്ഥാനമായ കീവിനെയാണ് റഷ്യ ഇപ്പോള്‍ ലക്ഷ്യമിടുന്നത്. കീവില്‍ രണ്ടു സ്ഫോടനങ്ങള്‍ നടന്നു.

സമീപ നഗരമായ ബ്രോവറിയിലെ സൈനിക താവളത്തിനു നേരെ മിസൈല്‍ ആക്രമണം നടത്തി. ആറുപേര്‍ കൊല്ലപ്പെട്ടു. കീവില്‍ വന്‍ സ്ഫോടന ശബ്ദങ്ങള്‍ കേട്ടതായി രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. ക്രൂസ്, ബാലിസ്റ്റിക് മിസൈലുകള്‍ ഉപയോഗിച്ചാണു കീവിനെതിരായ ആക്രമണമെന്ന് യുക്രെയ്ന്‍ ആഭ്യന്തര വകുപ്പിന്റെ ഉപദേശകനായ ആന്റന്‍ ഹെറാഷ്ചെങ്കോ പ്രതികരിച്ചു.

റഷ്യയുടെ ആക്രമണത്തില്‍ ആദ്യ ദിവസം കൊല്ലപ്പെട്ടത് 137 പേരാണെന്ന് യുക്രെയ്ന്‍ സ്ഥിരീകരിച്ചു. യുക്രെയ്നിലേക്കു സൈന്യത്തെ അയയ്ക്കില്ലെന്നു യുഎസ് അറിയിച്ചു. നാറ്റോ അംഗരാജ്യങ്ങള്‍ക്കു സംരക്ഷണം നല്‍കുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പ്രതികരിച്ചു.

Related Articles

Back to top button