KeralaLatest

ശ്രീനന്ദന് ജീവന്‍ നിലനിര്‍ത്താന്‍ രക്തമൂലകോശ ദാതാവിനെ വേണം

“Manju”

കൊല്ലം: അപൂര്‍വ കാന്‍സര്‍ രോഗബാധിതനായ ഏഴ് വയസുകാരന്‍ രക്തമൂലകോശ ദാതാവിനെ തേടുന്നു. അഞ്ചല്‍ സ്വദേശി രഞ്ജിത്തിന്റെയും ആശയുടെയും മകന്‍ ശ്രീനന്ദനാണ് മജ്ജ സംബന്ധമായ കാന്‍സര്‍ ബാധിച്ച്‌ സഹായം തേടുന്നത്.
ക്തമൂലകോശങ്ങള്‍ മാറ്റിവയ്ക്കുക മാത്രമാണ് ഏക പോംവഴിയെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. സാമ്യമുള്ള ഒരു രക്തമൂലകോശ ദാതാവിനെ കണ്ടെത്തിയാല്‍ മാത്രമേ ചികിത്സ നടത്താനാവൂ. യോജിക്കുന്ന രക്തമൂലകോശ ദാതാവിനെ ലഭിക്കാനുള്ള സാദ്ധ്യത പതിനായിരത്തില്‍ ഒന്നു മുതല്‍ ഇരുപത് ലക്ഷത്തില്‍ ഒന്നുവരെയാണ്. കുടുംബത്തില്‍ നിന്നോ ഡോണര്‍ രജിസ്ട്രികളിലുള്ളവരില്‍ നിന്നോ ദാതാവിനെ ലഭിച്ചിട്ടില്ല. കൂടുതല്‍ പേര്‍ സന്നദ്ധ രക്തമൂലകോശ ദാതാവായി രജിസ്റ്റര്‍ ചെയ്താല്‍ മാത്രമാണ് ഇനി ദാതാവിനെ കണ്ടെത്താനാകൂ.
മാര്‍ച്ച്‌ 25 ന് തിരുവനന്തപുരത്ത് എകെജി സെന്‍ററിനോട് ചേര്‍ന്നുള്ള ഹസന്‍ മരയ്ക്കാര്‍ ഹാളില്‍ വെച്ച്‌ രക്തമൂലകോശ ദാതാവിനെ കണ്ടെത്താന്‍ ഒരു ക്യാമ്ബ് നടത്തുന്നു. രാവിലെ 9.30 മുതല്‍ 5.30 നും ഇടയില്‍ 15 നും -50 വയസിനും ഇടയിലുളള ഏതൊരാള്‍ക്കും ഈ ക്യാമ്ബിലെത്തി ശ്രീനന്ദനുമായുളള ജനിതക സാമ്യം പരിശോധിക്കാം. നിങ്ങള‍ുടെ ഉമീനീര്‍ മാത്രമേ എടുക്കു. നിങ്ങളുടെ രക്തമൂലം കോശം ശ്രീനന്ദനുമായി യോജിക്കുന്നതാണെങ്കില്‍ കേവലം ഒരു കുപ്പി രക്തം മാത്രം നല്‍കിയാല്‍ മതി. ഈ കുരുന്നിന്‍റെ ചിരി എന്നും മായാതെ അവന്‍ നമുക്കൊപ്പം ഉണ്ടാവും.
രണ്ട് മാസങ്ങള്‍ക്ക് മുന്‍പാണ് ശ്രീനന്ദന് രക്താര്‍ബുദം ബാധിച്ചത്. അന്ന് മുതല്‍ എറണാകുളത്തെ അമൃത ആശുപത്രില്‍ ചികില്‍സയിലാണ് .
അന്ന് മുതല്‍ രക്തം മാറ്റിവെച്ചാണ് ഇവര്‍ ജീവന്‍ നിലനിര്‍ത്തുന്നത്. എന്നാല്‍ ഇപ്പോള്‍ കുട്ടിയുടെ ശരീരം രക്തം ഉല്‍പാദിപ്പിക്കുന്നില്ല. രക്തം ഉല്‍പാദിക്കുന്ന രക്തമൂലകോശം നശിച്ച്‌ പോയിരിക്കുന്നു. ഇനി കുട്ടി ജീവിച്ചിരിക്കണമെങ്കില്‍ രക്തമൂലകോശം മാറ്റിവെയ്ക്കല്‍ (Blood Stem Cell Transplant ) നടത്തിയെങ്കില്‍ മാത്രമേ ക‍ഴിയു.
ഇവിടെയാണ് സങ്കീര്‍ണത. രക്തമൂലകോശദാനത്തിനു ജനിതക സാമ്യം ( Genetic Match ) ആവശ്യമാണ്. പുറമേനിന്നു കണ്ടെത്താനുള്ള സാധ്യത പതിനായിരത്തില്‍ ഒന്ന് മുതല്‍ ഇരുപത് ലക്ഷത്തില്‍ ഒന്ന് വരെയാണ്. അതായത് യോജിച്ച രക്തമൂലകോശം കുടുംബക്കാരില്‍നിന്ന് കിട്ടിയില്ലെങ്കില്‍ ചിലപ്പോള്‍ ലോകം മുഴുവന്‍ അന്വേഷിക്കേണ്ടി വരും. വംശീയത, പാരമ്ബര്യം, സംസ്കാരം എന്നിവയ്ക്ക് ഇവിടെ പ്രാധാന്യമുണ്ട്. ശ്രീനന്ദന്‍റെ രക്തമൂലകോശത്തോട് സാമ്യതയുളള ഒരാള്‍ ചിലപ്പോള്‍ ഇന്ത്യയില്‍ എവിടെയെങ്കിലും ഉണ്ടായെന്ന് വരാം. ചിലപ്പോള്‍ ആ ദാതാവ് ലോകത്തിന്‍റെ ഏതോ കോണിലുണ്ടായിരിക്കാം.
ലോകത്ത് നിലവിലുളള രക്തമൂലദാതാക്കളുടെ donor registries ല്‍ ആയി ദശലക്ഷക്കണക്കിന് ആളുകളുടെ ജനിതക സാമ്യവും ശ്രീനന്ദനന്‍റെ ജനിതക സാമ്യവും ആയി ഒത്തുനോക്കിയെങ്കിലും നിരാശയാണ് ഫലം. നിലവില്‍ കേരളത്തിലുളള ആറ് ലക്ഷം പേരുടെ പരിശോധന നടത്തി ക‍ഴിഞ്ഞു. എന്നാല്‍ ഈ കുരുന്നിന്‍റെ രക്തമൂല കോശത്തോട് സാമ്യതയുളള ഒരാളെ ഇതുവരെ കണ്ടെത്താന്‍ ക‍ഴിഞ്ഞില്ല. വൈകുന്ന ഓരോ മണിക്കൂറും ശ്രീനന്ദന്‍റെ ജീവന്‍ അപകടത്തിലാവും.
കൂടുതല്‍ വിവരങ്ങള്‍ക്കായി ശ്രീനന്ദന്‍റെ അച്ഛനായ രഞ്ജിത്ത് ബാബുവിന്‍റെ നമ്ബരായ -7025006965 അല്ലെങ്കില്‍ കുട്ടിയുടെ അമ്മാവനായ ജോയി – 94470 18061 എന്ന നമ്ബരിലോ വിളിക്കാം.

Related Articles

Back to top button