IndiaLatest

ഉത്തരാഖണ്ഡ് വഴി മാനസരോവരിലെത്താനുള്ള ഗതാഗതസൗകര്യം ഉടന്‍ ആരംഭിക്കും

“Manju”

ഡല്‍ഹി: 2023 അവസാനത്തോടെ ഇന്ത്യന്‍ തീര്‍ഥാടകര്‍ക്ക് ഉത്തരാഖണ്ഡിലെ പിത്തോറഗഡില്‍ നിന്ന് നേരിട്ട് കൈലാസ് മാനസസരോവറിലേക്ക് എത്താനാകുമെന്ന് കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. പദ്ധതിയുടെ ഭൂരിഭാഗം ജോലികളും പൂര്‍ത്തിയായതായി ചൊവ്വാഴ്ച ലോക്സഭയില്‍ ഗഡ്കരി പറഞ്ഞു. മാനസസരോവറിലേക്ക് എത്താന്‍ നേപ്പാളിനെയും ചൈനയെയും ആശ്രയിക്കുന്നത് ഈ പുതിയ പാത വരുന്നതിലൂടെ ഇല്ലാതാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ പുതിയ പാത വരുന്നതിലൂടെ മാനസസരോവറിലേക്കുള്ള യാത്ര സുഗമമാക്കാനും യാത്രാസമയം ലഘൂകരിക്കാനും കഴിയുമെന്ന് ഗഡ്കരി വ്യക്തമാക്കി. പദ്ധതിക്ക് ഇതുവരെ 7,000 കോടി രൂപ ചെലവായി. ലഡാക്ക് -കാര്‍ഗില്‍, കാര്‍ഗില്‍ – ഇസഡ്-മോര്‍, ഇസഡ്-മോര്‍ – ശ്രീനഗര്‍, ശ്രീനഗര്‍ – ജമ്മു വരെയുള്ള നാല് തുരങ്കങ്ങളുടെ പണി നടക്കുകയാണ്. നിര്‍മ്മാണത്തിനായി ആയിരത്തിലധികം തൊഴിലാളികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും പദ്ധതി പൂര്‍ത്തികരിക്കാന്‍ 2024 വരെ സമയപരിധി നല്‍കിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിലവില്‍ ഇസഡ്-മോറിലെ പ്രവൃത്തിയാണ് നടന്നുകൊണ്ടിരിക്കുന്നത്. ഹിന്ദുമത വിശ്വാസികളുടെ പ്രധാന തീര്‍ഥാടനകേന്ദ്രമായാണ് മാനസസരോവരം അറിയപ്പെടുന്നത്.

Related Articles

Back to top button