KeralaLatest

സ്വന്തം അമ്മയ്ക്കെതിരേ പത്താംക്ലാസ്സുകാരന്റെ പരാതി

“Manju”

 

തിരുവനന്തപുരം: സ്വന്തം അമ്മ തന്നെ നിരന്തരമായി ഉപദ്രവിയ്ക്കുന്നുവെന്ന പരാതിയുമായി പത്താം ക്ലാസ്സുകാരന്‍ രംഗത്ത്.
തിരുവനന്തപുരം ജില്ലയിലാണ് സ്വന്തം അമ്മയില്‍ നിന്ന് ക്രൂരമായ പീഡനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നതിനെക്കുറിച്ച്‌ 15 വയസ്സുകാരന്‍ പ്രതികരിക്കുന്നത്. അമ്മ ഭക്ഷണം തരില്ലെന്നും, അച്ഛന്‍ ഒരു ഡയാലിസിസ് രോഗിയാണെന്നും കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.
കുട്ടിയുടെ വാക്കുകള്‍: മൂന്നു വര്‍ഷമായിട്ട് എന്നെ നിരന്തരം ഉപദ്രവിക്കുന്നുണ്ട്. പപ്പയും അമ്മയും സെപ്പറേറ്റഡാണ്. അമ്മയ്ക്കു മറ്റൊരു ബന്ധമുള്ളതുകൊണ്ടാണ് അവര്‍ വേര്‍പിരിഞ്ഞത്. ഞാനും അമ്മയും അനിയത്തിയും ഒരു റൂമിലും പപ്പ വേറൊരു മുറിയിലുമാണ് കിടക്കുന്നത്. രാത്രി ഒരു മണിക്കൊക്കെ അമ്മ ഒരാളായിട്ട് സംസാരിക്കുന്നുണ്ട്. ആളെക്കുറിച്ച്‌ ഞാനിപ്പോള്‍ പറയുന്നില്ല. അതു ഞാനൊരിക്കല്‍ കണ്ടു. അതില്‍ പിന്നെ ആ റൂമില്‍ കേറ്റത്തില്ല. ഫുഡ് തരത്തില്ല. ഇക്കഴിഞ്ഞ 24ന് കറന്‍റ് ബില്ല് അടയ്ക്കാത്തിനെ തുടര്‍ന്ന് എന്നേം പപ്പയെയും അമ്മ ഉപദ്രവിച്ചു. നെറ്റിക്ക് മുകളിലായിട്ട് എനിക്ക് അടി തന്നു. കമ്ബി വച്ചിട്ടാണ് അടിച്ചത്. കോവളം പൊലീസ് സ്റ്റേഷനില്‍ ഞങ്ങള്‍ പരാതി നല്‍കി. അവിടുത്തെ രണ്ട് പൊലീസുകാര്‍ അമ്മയ്ക്ക് സപ്പോര്‍ട്ടാണ്. അതുകൊണ്ട് ഒരു നടപടിയും ഉണ്ടായില്ല.
ഞാന്‍ പപ്പയെ നോക്കുന്നത് അമ്മയ്ക്ക് ഇഷ്ടമില്ല. പപ്പ മരിച്ചുപോകുമെന്നാണ് അവര്‍ വിചാരിച്ചത്. ഞാനൊരു പത്താം ക്ലാസം വിദ്യാര്‍ഥിയാണ്. എനിക്ക് പഠിക്കണം, നന്നായി ജീവിക്കണം. പപ്പ ഇല്ലാത്ത സമയത്ത് എന്നെ ഈ വീട്ടില്‍ കേറ്റത്തില്ല. എന്നെ അടിക്കും. ഞാനെന്തു ചെയ്യാനാണ്. എനിക്കൊരു മോളു മാത്രമേ ഉള്ളൂവെന്നാണ് അമ്മ പറയുന്നത്. സ്വന്തം അമ്മയില്‍ നിന്നുമാണ് ഇങ്ങനെയൊരു അനുഭവം ഉണ്ടാകുന്നത്. വളര്‍ത്തമ്മയാണെങ്കില്‍ എന്തെങ്കിലും ഒരു കാര്യമുണ്ടെന്ന് വിചാരിക്കാം.

Related Articles

Back to top button