InternationalLatest

മരുഭൂമിയെ ഹരിതാഭമാക്കി സൗദി കര്‍ഷകന്‍

“Manju”

യാംബു: മരുഭൂമിയെ ഹരിതാഭമാക്കാനൊരുങ്ങി 24 വയസ്സുകാരനായ സൗദി യുവ കര്‍ഷകന്‍. ‘ഹൈഡ്രോപോണിക്സ്’ എന്ന ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചാണ് കൃഷി ശ്രദ്ധേയമാക്കുന്നത്.മക്ക മേഖലയിലെ ഖുലൈസില്‍ സോഫിയാന്‍ അല്‍ ബിഷ്റിയാണ് വൈവിധ്യമാര്‍ന്ന കൃഷിയിലൂടെ നൂറു മേനി കൊയ്യുന്നത്. ‘മോജന്‍ ഫാം’ എന്ന പേരിലുള്ള തന്റെ കൃഷിയിടത്തില്‍ വിവിധതരം ഔഷധസസ്യങ്ങളും പച്ചക്കറികളും കൂടാതെ ജാപ്പനീസ് കാബേജ്, ചീര, ചെറി, തക്കാളി തുടങ്ങിയവയും കൃഷിചെയ്യുന്നു. മണ്ണില്ലാതെ ആവശ്യമായ പോഷകങ്ങളടങ്ങിയ ലായനിയില്‍ കൃഷി ചെയ്യാവുന്ന നൂതന സാങ്കേതികവിദ്യയാണ് യുവാവ് നൂറുമേനി വിളവിനായി പരീക്ഷിക്കുന്നത്.

ജലത്തില്‍നിന്ന് പോഷകങ്ങളെ അയണുകളുടെ രൂപത്തില്‍ ആഗിരണം ചെയ്ത് ചെടികള്‍ക്ക് വളരാന്‍ കഴിയുമെന്ന കണ്ടെത്തലാണ് ഹൈഡ്രോപോണിക്സ് എന്ന കൃഷിരീതിക്ക് വഴിതുറന്നത്. മരുഭൂമിയില്‍ ഏറെ സാധ്യതയുള്ള ഈ നൂതന സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള കൃഷിയിലൂടെ കൂടുതല്‍ മേഖലകളെ ഹരിതാഭമാക്കാനാണ് പദ്ധതി. മണ്ണില്‍ നിന്നുണ്ടാകുന്ന കീടബാധയും രോഗങ്ങളും ഈ കൃഷിരീതിക്ക്‌ ഉണ്ടാവാത്തതും കുറഞ്ഞസ്ഥലത്തു നിന്നുതന്നെ നല്ല വിള ഉണ്ടാക്കാന്‍ കഴിയുന്നതും ഹൈഡ്രോപോണിക്സ് കൃഷി രീതിയെ കൂടുതല്‍ സ്വീകാര്യമാക്കിയിരിക്കുന്നുവെന്ന് സോഫിയാന്‍ അല്‍ ബിഷ്റി പറഞ്ഞു.

Related Articles

Back to top button