IndiaLatest

കടലാസ് ചാര്‍ട്ടിനും രസീത് ബുക്കിനും വിട ; ഇനി ടിടിഇമാരുടെ കൈയില്‍ ടാബ്

“Manju”

കറുത്ത കോട്ടും സ്യൂട്ടും, കൈയിലൊരു റൈറ്റിംഗ് ബോര്‍ഡ്, അതില്‍ നിറയെ ക്ലിപ്പ് ചെയ്തുവച്ച നീണ്ട കടലാസുകള്‍…

ട്രെയിന്‍ യാത്രകളിലെ ആ പതിവു കാഴ്ച ഇനി ഇല്ല. റിസര്‍വേഷന്‍ ചാര്‍ട്ടുകള്‍ കടലാസില്‍നിന്ന് ടാബ്‌ലെറ്റിലേക്കു മാറി ഇനി ഹൈടെക്. ഇക്കഴിഞ്ഞ ദിവസമാണ് റിസര്‍വേഷന്‍ ചാര്‍ട്ടുകള്‍ക്ക് ചരമഗീതം പാടി ടാബ്‌ലെറ്റുകള്‍ ടിക്കറ്റ് എക്‌സാമിനര്‍മാരുടെ കൈകളിലെത്തിയത്.
കേരളത്തില്‍ തിരുവനന്തപുരം ഡിവിഷനില്‍ മാത്രമാണ് ഇപ്പോള്‍ ഈ പരിഷ്‌കാരം നടപ്പാക്കിയിരിക്കുന്നത്. തിരുവനന്തപുരം ഡിവിഷനിലെ ട്രെയിനുകളിലെ റിസര്‍വേഷന്‍ സംവിധാനം പൂര്‍ണമായും ഡിജിറ്റലാക്കി ടാബ്‌ലെറ്റിലേക്കു മാറ്റി. യാത്രക്കാര്‍ക്കു സൗകര്യപ്രദവും ടിക്കറ്റ് എക്‌സാമിനര്‍മാര്‍ക്കു ജോലിഭാരം കുറയ്ക്കുന്നതുമാണ് ഈ മാറ്റം. തിരുവനന്തപുരം – എറണാകുളം വഞ്ചിനാട് എക്‌സ്പ്രസിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ ഇതു നടപ്പാക്കിയത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച എല്ലാ ട്രെയിനുകളിലേക്കും വ്യാപിപ്പിച്ചു. എറണാകുളം ഡിവിഷനിലും ഈ പരിഷ്‌കാരം പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കി തുടങ്ങിയിട്ടുണ്ട്.

കോവിഡ് കാലം കഴിഞ്ഞ് സര്‍വീസ് പുനരാരംഭിച്ചതോടെ വലിയ രീതിയിലെ മാറ്റങ്ങളാണ് രാജ്യത്തെ ട്രെയിന്‍ ഗതാഗത മേഖലയിലൂണ്ടായത്. അതിന്റെ തുടര്‍ച്ചയാണ് ഈ പരിഷ്‌കാരവും. റിസര്‍വേഷന്‍ ക്രമീകരണങ്ങളിലും ഇക്കാലത്ത് വലിയ മാറ്റമാണുണ്ടായത്. കറന്റ് റിസര്‍വേഷന്‍ സംവിധാനം എല്ലാ ട്രെയിനുകളിലും ഏര്‍പ്പെടുത്തിയതായിരുന്നു ഇതില്‍ പ്രധാനം. ട്രെയിന്‍ പുറപ്പെടുന്നതിന് അര മണിക്കൂര്‍ മുമ്പും റിസര്‍വേഷന്‍ ലഭ്യമാകും എന്നതാണ് ഈ സംവിധാനത്തിന്റെ പ്രത്യേകത. മുമ്പ് തെരഞ്ഞെടുത്ത ട്രെയിനുകളില്‍ തെരഞ്ഞെടുത്ത സ്റ്റേഷനുകളില്‍ മാത്രമാണ് ഈ സംവിധാനം ഉണ്ടായിരുന്നത്.

Related Articles

Back to top button