KeralaLatest

തൃണമൂല്‍ നേതാവിനെ വെടി വച്ചു കൊന്ന മുഖ്യപ്രതി തൃക്കാക്കരയില്‍ കൂലിപ്പണിയില്‍

“Manju”

കൊച്ചി: തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിനെ വെടിവെച്ചു കൊന്ന കേസിലെ മുഖ്യപ്രതി തൃക്കാക്കരയില്‍ പിടിയില്‍. കേസിലെ മുഖ്യപ്രതി ബംഗാള്‍ സ്വദേശി രതീന്ദ്രദാസ്(27) ആണ് പിടിയിലായത്.
കൊല്‍ക്കത്ത പര്‍ഗാന നോര്‍ത്ത് ജില്ലയിലെ സന്ദേശ്ഖാലി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ജൂണ്‍ 26ന് കൊലപാതകം നടത്തിയ ശേഷം ഇയാള്‍ കേരളത്തിലേക്ക് കടക്കുകയായിരുന്നു.
ഫോണ്‍ നമ്ബര്‍ കണ്ടെത്തിയ ബംഗാള്‍ പൊലീസ്, സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ ഒരു മാസമായി കേരളത്തിലുണ്ടെന്ന് മനസ്ലിലാക്കി. രതീന്ദ്രദാസ് കാക്കനാട് കുന്നിപ്പാടത്തിന് സമീപം താമസിക്കുന്നു എന്നു സൈബര്‍ വിഭാഗം കണ്ടെത്തി.

കൂലിപ്പണി ചെയ്ത് വരികയായിരുന്ന പ്രതിയുടെ വരവും പോക്കും നിരീക്ഷിച്ച പൊലീസ് തൃക്കാക്കര മുന്‍സിപ്പല്‍ ഗ്രൗണ്ടിന് സമീപം റോഡില്‍ കാത്തുനിന്ന് പിടികൂടുകയായിരുന്നു. കാമുകിക്കൊപ്പമായിരുന്നു രതീന്ദ്രദാസിന്റെ താമസം. തൃണമൂല്‍ കോണ്‍ഗ്രസ് സന്ദേശ്ഖാലി മേഖല പ്രസിഡന്റിനെയാണ് ഇയാള്‍ കൊലപ്പെടുത്തിയത്. മുന്‍വൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ് പറയുന്നു.

സ്ത്രീധന തര്‍ക്കത്തെ തുടര്‍ന്ന് സഹോദരി ഭര്‍ത്താവും സംഘവും ചേര്‍ന്ന് രതീന്ദ്രദാസിന്റെ പിതാവിനെ കൊലപ്പടുത്തിയിരുന്നു. സഹോദരി ഭര്‍ത്താവ് ഉള്‍പ്പെടെ അഞ്ചു പ്രതികള്‍ ഈ കേസില്‍ ജയിലിലായിയ. പ്രതികളിലൊരാളായ തൃണമൂല്‍ കോണ്‍ഗ്രസ് സന്ദേശ്ഖാലി മേഖല പ്രസിഡന്റ് കൂടിയാള്‍ ജാമ്യത്തില്‍ ഇറങ്ങിയതോടെ ഗുണ്ടകളുടെ സഹായത്തോടെ കൊലപ്പെടുത്തിയെന്നാണ് രതീന്ദ്രദാസിനെ എതിരെയുള്ള കേസ്.

Related Articles

Back to top button