KeralaLatestNature

കാപികോ റിസോര്‍ട്ട് പൊളിക്കുന്നത് ഇന്നും തുടരും

“Manju”

ആലപ്പുഴ പാണാവള്ളി നെടിയതുരുത്തില്‍ തീരദേശ പരിപാലന നിയമം ലംഘിച്ച്‌ നിര്‍മിച്ച കാപികോ റിസോര്‍ട്ട് പൊളിക്കുന്നത് രണ്ടാം ദിവസമായ ഇന്നും തുടരും.
കെട്ടിട അവശിഷ്ടങ്ങള്‍ പുനരുപയോഗിക്കുന്നതിനുള്ള പ്ലാന്‍ അനുസരിച്ച്‌ റിസോര്‍ട്ട് നടത്തിപ്പുകാര്‍ തന്നെയാണ് പൊളിക്കല്‍ നടത്തുന്നത്. എന്നാല്‍ കെട്ടിടം പൊളിക്കുന്നതിന് ജെസിബി അടക്കമുള്ള ദ്വീപില്‍ എത്തിക്കുന്നതിന് ബുദ്ധിമുട്ട് നേരിടുന്നുണ്ട്. റിസോര്‍ട്ട് പൊളിച്ചു മാറ്റുന്നതിന് സുപ്രീം കോടതി 2020 ല്‍ ഉത്തരവിട്ടിരുന്നു.
കെട്ടിട അവശിഷ്ടങ്ങള്‍ പുനരുപയോഗിക്കുന്നതിനുള്ള പ്ലാന്‍ അനുസരിച്ച്‌ റിസോര്‍ട്ട് നടത്തിപ്പുകാര്‍ തന്നെയാണ് പൊളിക്കല്‍ നടത്തുന്നത്. എന്നാല്‍ കെട്ടിടം പൊളിക്കുന്നതിന് ജെസിബി അടക്കമുള്ള ദ്വീപില്‍ എത്തിക്കുന്നതിന് ബുദ്ധിമുട്ട് നേരിടുന്നുണ്ട്. റിസോര്‍ട്ട് പൊളിച്ചു മാറ്റുന്നതിന് സുപ്രീം കോടതി 2020 ല്‍ ഉത്തരവിട്ടിരുന്നു.
പ്രധാന കെട്ടിടം, 54 കോട്ടേജുകള്‍ തുടങ്ങിയവയാണ് ദ്വീപില്‍ നിര്‍മിച്ചിട്ടുള്ളത്. പരിസ്ഥിതി മലിനീകരണം പൂര്‍ണമായും ഒഴിവാക്കിയാണ് കെട്ടിടങ്ങള്‍ പൊളിക്കുന്നത്. അവശിഷ്ടങ്ങള്‍ പരിസ്ഥിതിക്ക് ദോഷകരമല്ലാത്ത രീതിയില്‍ ഇവിടെ നിന്നും നീക്കും. ഇന്നലെ രണ്ടു കോട്ടേജുകളുടെ മതില്‍ക്കെട്ട് പൊളിച്ചു നീക്കി. ഇന്ന് മേല്‍ക്കൂരകള്‍ പൊളിക്കും. ആറു മാസത്തിനിടയില്‍ കെട്ടിടങ്ങള്‍ പൂര്‍ണമായും പൊളിച്ചു നീക്കും. മലിനീകരണം നടക്കുന്നുണ്ടോ എന്നറിയാന്‍ ഇടവിട്ട് വായുവിന്‍റെയും വെള്ളത്തിന്‍റെയും പരിശോധനയും നടത്തും

Related Articles

Back to top button