Uncategorized

അച്ഛന്റെ ശവകുടീരം കണ്ടെത്താന്‍ തമിഴ്നാട് സ്വദേശി മലേഷ്യയിലേക്ക്

55 വര്‍ഷമായി ശവകുടീരം അന്വേഷിക്കുകയാണീ മകൻ

“Manju”

തിരുനെല്‍വേലി സ്വദേശിയായ തിരുമാരന് അന്‍പത്തിയാറു വയസായി. സ്വന്തം അച്ഛനെക്കുറിച്ച്‌ മറ്റുള്ളവര്‍ പറഞ്ഞു കേട്ടിട്ടുള്ളതല്ലാതെ അദ്ദേഹത്തെക്കുറിച്ചുള്ള ഓര്‍മകളൊന്നും തന്നെ തിരുമാരന്റെ മനസിലില്ല. തന്റെ അച്ഛന്‍ പഠിപ്പിച്ച വിദ്യാര്‍ത്ഥികളില്‍ നിന്നും തിരുമാരന് ചില വിവരങ്ങള്‍ ലഭിച്ചു. ”1967-ല്‍ അസുഖം ബാധിച്ച്‌ മരിക്കുമ്ബോള്‍ എന്റെ അച്ഛന് 37 വയസായിരുന്നു പ്രായം. അമ്മ രാധാഭായി അദ്ദേഹത്തെ അവിടെ സംസ്‌കരിച്ചു. പിന്നീട് ഞാനും അമ്മയും തിരികെ ഇന്ത്യയിലേക്കെത്തി. അമ്മ 35 വര്‍ഷം മുന്‍പ് മരിച്ചു”, തിരുമാരന്‍ ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു. അച്ഛനെ എവിടെയാണ് അടക്കം ചെയ്‌തിരിക്കുന്നതെന്ന് കണ്ടെത്താന്‍ താന്‍ എപ്പോഴും ആഗ്രഹിച്ചിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മലേഷ്യയില്‍ അദ്ദേഹം ജോലി ചെയ്തിരുന്ന സ്കൂള്‍ എനിക്കറിയാമായിരുന്നു. സ്‌കൂള്‍ കെട്ടിടത്തിന് ചില കേടുപാടുകള്‍ സംഭവിച്ചതിനാല്‍ അത് പൊളിച്ച്‌ സ്‌കൂള്‍ മറ്റൊരിടത്തേക്ക് മാറ്റിയെന്നും ഗൂഗിള്‍ വഴി നടത്തിയ അന്വേഷണത്തില്‍ ഞാന്‍ കണ്ടെത്തി. പ്രധാനാധ്യാപകന്‍ കുമാര്‍ ചിദംബരത്തിന്റെ ഇമെയില്‍ വിലാസവും എനിക്ക് ലഭിച്ചു. എന്റെ പിതാവിന്റെ ശവകുടീരം കണ്ടെത്തണമെന്ന് അദ്ദേഹത്തോട് പറഞ്ഞു”, തിരുമാരന്‍ പറഞ്ഞു.

രാമസുന്ദരത്തിന്റെ മുന്‍ വിദ്യാര്‍ത്ഥികളായ മോഹന റാവു, നാഗപ്പന്‍ എന്നിവരുമായി ചിദംബരം ബന്ധപ്പെട്ടു. തുടര്‍ന്ന് ഇരുവരും നടത്തിയ അന്വേഷണത്തില്‍ കെര്‍ലിങ്ങില്‍ തങ്ങളുടെ അധ്യാപകന്റെ ശവകുടീരം കണ്ടെത്തി. അക്കാര്യം തിരുമാരനെ അറിയിക്കുകയും ചെയ്തു.

നവംബര്‍ 8 ന് ഞാന്‍ മലേഷ്യയിലേക്ക് പറന്നു. ഒരു കുറ്റിക്കാട്ടില്‍ നശിച്ച അവസ്ഥയില്‍ എന്റെ പിതാവിന്റെ ശവകുടീരം കണ്ടു. എങ്കിലും അതില്‍ അദ്ദേഹത്തിന്റെ ചിത്രവും പേരും ജനന, മരണ തീയതികളും ഉണ്ടായിരുന്നു. നവംബര്‍ 16 ന് ഇന്ത്യയിലേക്ക് മടങ്ങുന്നതിന് മുമ്പ് ഞാന്‍ നിരവധി തവണ ശവകുടീരത്തില്‍ പോയി പ്രാര്‍ത്ഥിച്ചു‘, തിരുമാരന്‍ പറഞ്ഞു.

തന്നെ രൂപപ്പെടുത്തുന്നതില്‍ എന്റെ അച്ഛന്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ടെന്നാണ് അദ്ദേഹത്തിന്റെ വിദ്യാര്‍ത്ഥി നാഗപ്പന്‍ പറഞ്ഞത്. ക്ലാസ്സില്‍ ശ്രദ്ധിക്കാതിരുന്നതിന് അച്ഛന്‍ തല്ലിയപ്പോള്‍ ബോധംകെട്ടു വീണിട്ടുണ്ടെന്ന് മറ്റൊരു വിദ്യാര്‍ത്ഥിനി കമലം പറഞ്ഞു. എന്നാല്‍ എന്റെ അച്ഛന്‍ അവളെ മടിയില്‍ കിടത്തി കുഴപ്പമൊന്നും ഇല്ലെന്ന് ഉറപ്പാക്കിയെന്നും കമലം ഓര്‍ക്കുന്നു. സ്കൂളില്‍ എത്താനായി പെരുമാള്‍ എന്ന വിദ്യാര്‍ത്ഥിക്ക് അച്ഛന്‍ ഒരു സൈക്കിള്‍ സമ്മാനിച്ചിരുന്നു. പെരുമാള്‍ എന്നെ മലേഷ്യയില്‍ വച്ച്‌ രണ്ടുതവണ കാണാന്‍ വന്നിരുന്നു”, തിരുമാരന്‍ ഏറെ സന്തോഷത്തോടെ ഓര്‍മിച്ചു.

തമിഴ്നാട്ടില്‍ ഒരു അനാഥാലയവും തിരുമാരന്‍ നടത്തുന്നുണ്ട്. “അനാഥരായ അറുപതോളം പേരുടെ വിവാഹങ്ങള്‍ നടത്താന്‍ ഞാന്‍ സഹായിച്ചിട്ടുണ്ട്. 100-ലധികം പേരെ ജോലി ലഭിക്കാന്‍ സഹായിച്ചു. 3,009 രക്തദാന ക്യാമ്ബുകള്‍ നടത്തിയിട്ടുണ്ട്. എന്റെ മാതാപിതാക്കളെ എനിക്ക് നഷ്ടപ്പെട്ടതിനാല്‍, അനാഥനാകുന്നതിന്റെ വേദന എനിക്കറിയാം”, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Related Articles

Back to top button