എയര്‍ ഇന്ത്യ വിമാനം തിരുവനന്തപുരത്ത് അടിയന്തരമായി ഇറക്കി
തിരുവന്തപുരം: കോഴിക്കോട് നിന്ന് ദമ്മാമിലേക്ക് പോകേണ്ടിയിരുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിജയകരമായി ഇറക്കി. സാങ്കേതിക തകരാറിനെ തുടര്‍ന്നായിരുന്നു എയർ ഇന്ത്യ എക്സപ്രസ് തിരുവനന്തപുരത്ത് അടിയന്തര ലാന്‍ഡിങ് നടത്തിയത്. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ഐ എക്‌സ് 385 എന്ന വിമാനമാണ് കോഴിക്കോട് വിട്ട് തിരുവനന്തപുരത്ത് അടിയന്തര ലാൻഡിങ് നടത്തിയത്.
തിരുവനന്തപുരം വിമാനത്താവളത്തിന് സമീപം കോവളം ഭാഗത്ത് ആകാശത്ത് വട്ടമിട്ട് പറന്ന് ലാന്‍ഡിങ്ങിന് വേണ്ടത് ഒഴിച്ച് ബാക്കി ഇന്ധനം ഒഴുക്കിക്കളഞ്ഞ ശേഷമാണ് കൃത്യം 12: 15ന് സുരക്ഷിതമായി നിലത്തിറക്കിയത്.
നേരത്തെ 11.03നായിരുന്നു ലാൻഡിങ് നിശ്ചയിച്ചിരുന്നത്. എന്നാൽ അത് സാധിച്ചില്ല. തുടര്‍ന്ന് 12.15ന് ലാൻഡിങ് നിശ്ചയിക്കുകയായിരുന്നു. വിമാനത്താവളത്തിൽ പൂർണ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ശേഷമായിരുന്നു ലാന്‍ഡിങ്..വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനത്തില്‍ തകരാര്‍ സംശയിക്കുന്നതിനെ തുടര്‍ന്നാണ് വിമാനം തിരുവനന്തപുരത്ത് അടിയന്തര ലാന്‍ഡിങ് നടത്തിയത്.