KeralaLatest

നാളെ മുതല്‍ നിയമം ലംഘിച്ചാല്‍ പിടിവീഴും

“Manju”

നിർമിതബുദ്ധി' നിരീക്ഷണ കാമറകൾ വഴി പിഴചുമത്തൽ ഉടൻ | Imposing fines through  'artificial intelligence' surveillance cameras soon | Madhyamam

കുറ്റകൃത്യങ്ങള്‍ സ്വയംകണ്ടെത്തി പിഴയീടാക്കാന്‍ കഴിയുന്ന 726 അത്യാധുനിക നിരീക്ഷണ കാമറകള്‍ തിരുവനന്തപുരം: ഗതാഗതനിയമങ്ങള്‍ പാലിച്ചില്ലെങ്കില്‍ നാളെ മുതല്‍ മോട്ടോര്‍വാഹന വകുപ്പിന്റെ പിടിവീഴും.

റോഡ് സുരക്ഷയുടെ ഭാഗമായി നാളെ മുതല്‍ സംസ്ഥാനത്ത് കുറ്റകൃത്യങ്ങള്‍ സ്വയംകണ്ടെത്തി പിഴയീടാക്കാന്‍ കഴിയുന്ന 726 അത്യാധുനിക നിരീക്ഷണ കാമറകള്‍ പ്രവര്‍ത്തിച്ചു തുടങ്ങും. ഇതില്‍ 675 എഐ കാമറകളാണ്. നാളെ മുതല്‍ ഡ്രൈവിങ് ലൈസന്‍സുകള്‍ പിവിസി കാര്‍ഡിലേക്ക് മാറും. ഇത് മോട്ടോര്‍ വാഹന വകുപ്പിന്റെ വെബ് സൈറ്റുമായി ബന്ധിപ്പിക്കും.

നിയമലംഘനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ കാര്‍ഡിലെ ക്യുആര്‍ കോഡ് സ്കാന്‍ ചെയ്യുമ്ബോള്‍ ഉദ്യോഗസ്ഥര്‍ക്ക് അറിയാനാകും. ഒരുദിവസം ശരാശരി 12-14 ജീവനുകളാണ് നിരത്തില്‍ പൊലിയുന്നത്. ഇതൊഴിവാക്കുകയാണ് ലക്ഷ്യം. കണ്ടെത്തുന്ന കുറ്റങ്ങളും പിഴയും ചുവടെ ലൈറ്റുകള്‍ പ്രവര്‍ത്തിപ്പിക്കാതിരിക്കുക, നോപാര്‍ക്കിങ്ങില്‍ വാഹനം നിര്‍ത്തുക, റിയര്‍വ്യൂ മിറര്‍ ഇളക്കിമാറ്റുക -250 രൂപ തുടര്‍ച്ചയായ വെള്ളവര മുറിച്ചുകടന്നാല്‍ -250 സീറ്റ്ബെല്‍റ്റ്, ഹെല്‍മെറ്റ് ഉപയോഗിക്കാതിരുന്നാല്‍ -500 അമിതവേഗം (കാര്‍) -1500 ഇരുചക്രവാഹനങ്ങളില്‍ രണ്ടില്‍ക്കൂടുതല്‍ പേര്‍ യാത്രചെയ്യുക -2000 ഇന്‍ഷുറന്‍സില്ലാത്ത വാഹനങ്ങള്‍ ആദ്യപിഴ 2000, തുടര്‍ന്ന് 4000 അപകടകരമായ ഓവര്‍ടേക്കിങ് ആദ്യപിഴ 2000, ആവര്‍ത്തിച്ചാല്‍ കോടതിയിലേക്ക് ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഉപയോഗം -2000 മൂന്നുവര്‍ഷത്തിനുള്ളില്‍ ആവര്‍ത്തിച്ചാല്‍ -5000 (ബ്ലൂടൂത്ത് ഹെഡ് സെറ്റ്, ഇയര്‍പോഡ്, നിയമവിരുദ്ധം) മഞ്ഞവര മുറിച്ചുകടന്നാല്‍ (അപടകരമായ ഡ്രൈവിങ്) -2000 ലെയ്ന്‍ ട്രാഫിക് ലംഘനം -2000 നിയമംലംഘിച്ച്‌ മറികടക്കല്‍ -2000 വരകടക്കരുത് റോഡിന്റെ മധ്യഭാഗത്ത് തുടര്‍ച്ചയായുള്ള വെള്ള, മഞ്ഞ വരകള്‍ മുറിച്ചുകടക്കരുത് ഇരട്ട മഞ്ഞവരകള്‍ ഡിവൈഡറായി പരിഗണിക്കണം ഇടവിട്ട വെള്ളവരകളുള്ളിടത്ത് ഓവര്‍ടേക്ക് ചെയ്യാം ഇടതുവശത്തെ മഞ്ഞവരയുള്ളിടത്ത് ഇടതുവശത്ത് പാര്‍ക്കിങ് പാടില്ല പാര്‍ക്കിങ്ങില്‍ ശ്രദ്ധിക്കാന്‍ പാര്‍ക്കിങ് അനുവദിച്ച സ്ഥലങ്ങളില്‍മാത്രം നോ പാര്‍ക്കിങ് ബോര്‍ഡില്ലെന്നുകരുതി എല്ലായിടത്തും പാര്‍ക്കിങ് അനുവദനീയമല്ല വാഹനത്തിന്റെ എന്‍ജിന്‍ ഓഫ് ചെയ്തില്ലെങ്കിലും റോഡില്‍ നിര്‍ത്തിയാല്‍ പാര്‍ക്കിങ്ങായി പരിഗണിക്കും വളവുകള്‍, കയറ്റം, ഇറക്കം, ഇടുങ്ങിയ റോഡ്, പാലങ്ങള്‍ എന്നിവിടങ്ങളില്‍ പാര്‍ക്കിങ് പാടില്ല റോഡില്‍ തിരക്കില്ലെങ്കിലും മറ്റുവാഹനങ്ങളുടെ യാത്ര തടസ്സപ്പെടുത്തുന്നവിധത്തില്‍ വാഹനം നിര്‍ത്തരുത് ഒരു ദിവസം ഒരു പിഴമാത്രമല്ല ഒരിക്കല്‍ പിടിക്കപ്പെട്ടാല്‍ അന്നേ ദിവസം പിന്നെ പിഴ അടയ്ക്കേണ്ടതില്ലെന്ന ധാരണ വേണ്ട.

നിയമപ്രകാരം അത്തരമൊരു ഇളവില്ല. ഓരോ നിയമലംഘനവും പിഴയായി കണക്കാക്കും. ഒരിടത്ത് അതിവേഗത്തിന് പിടിക്കപ്പെട്ടാല്‍ അന്നേ ദിവസം തന്നെ വീണ്ടും നിയമം ലംഘിച്ചാല്‍ പിഴചുമത്തും. സ്പീഡ് കാമറകള്‍ പരസ്പരബന്ധിതം ക്യാമറ കണ്ട് വേഗം കുറച്ച്‌ പോയാലും പിന്നീട് അതിവേഗമെടുത്താല്‍ പിടിക്കപ്പെടും.

ദേശീയപാതകളിലെ സ്പീഡ് കാമറകള്‍ പരസ്പരം ബന്ധിപ്പിച്ചിട്ടുണ്ട്. ഓരോ കാമറയിലും വാഹനം കടന്നു പോകുന്ന സമയം കണക്കിലെടുക്കും. ഇതിനിടെ ദൂരം പിന്നിടാന്‍ അനുവദനീയമായതില്‍ കൂടുതല്‍ വേഗമെടുത്താല്‍ പിഴചുമത്തും. അനുവദനീയമായ വേഗം സ്കൂള്‍മേഖല 30 കി.മീ.

തിരുവനന്തപുരം, കോഴിക്കോട്, കൊച്ചി നഗരങ്ങള്‍ 50 കി.മീ. കാറുകള്‍ സംസ്ഥാനപാത 80 .മീ, ദേശീയപാത 85 കി.മീ., ദേശീയപാത നാലുവരി 90 കി.മീ. ഇരുചക്രവാഹനങ്ങള്‍ സംസ്ഥാനപാത 50 കി.മീ., ദേശീയപാത 60 കി.മീ., നാലുവരി 70 കി.മീ. ബസ്, ലോറി 60 കി.മീ. ഈ വാര്‍ത്ത കൂടി വായിക്കൂ വന്ദേഭാരതിന്റെ സമയക്രമവും നിരക്കുമായി; കണ്ണൂര് വരെ 1400 രൂപ സമകാലിക മലയാളം ഇപ്പോള്‍ വാട്സ്‌ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂം

Related Articles

Back to top button