മണിക്കൂറില്‍ 565 കിലോമീറ്റര്‍ വേഗത്തില്‍ സ്മാഷ് ചെയ്ത് ലോക റെക്കോര്‍ഡ് സ്വന്തമാക്കി ഇന്ത്യൻ ബാഡ്മിന്റണ്‍ താരം സാത്വിക് സായ്‌രാജ് റങ്കിറെഡ്ഡി. ലോകത്തില്‍ ഏറ്റവും വേഗത്തില്‍ സ്മാഷ് ചെയ്ത് പുരുഷ ബാഡ്മിന്റണ്‍ താരമെന്ന ഗിന്നസ് ലോക റെക്കോര്‍ഡാണ് സാത്വിക് സ്വന്തമാക്കിയത്. കൊറിയ ഓപ്പണ്‍ സ്‌പോര്‍ട്‌സിലാണ് റെക്കോര്‍ഡ് പിറന്നത്.
മലേഷ്യൻ താരമായ ടാൻ ബൂണ്‍ ഹിയോംഗിന്റെ ഒരു പതിറ്റാണ്ട് നീണ്ട റെക്കോര്‍ഡാണ് ഇന്ന് ഇന്ത്യൻ താരം തകര്‍ത്തത്. മണിക്കൂറില്‍ 493 കിലോമീറ്റര്‍ വേഗതയിലുള്ള സ്മാഷ് റെക്കോര്‍ഡ് പിറന്നത് 2013-ലായിരുന്നു. സ്‌പോര്‍ട്‌സ് കമ്ബനിയായ യോനക്‌സാണ് സാത്വികിന്റെ ഗിന്നസ് പ്രവേശന വാര്‍ത്ത പുറത്തുവിട്ടത്.
വനിതാ താരങ്ങളില്‍ ഏറ്റവും വേഗത്തില്‍ സമാഷ് ചെയ്തതിന്റെ റെക്കോര്‍ഡും ഇന്ന് പിറന്നു. മലേഷ്യയുടെ ടാൻ പേളിയാണ് മണിക്കൂറില്‍ 438 കിലോമീറ്റര്‍ വേഗതയില്‍ സ്മാഷ് ചെയ്തത്. ഗിന്നസ് ലോക റെക്കോര്‍ഡ് സ്ഥാപിച്ച വിവരം അഭിമാനത്തോടെ പങ്കുവെയ്‌ക്കുന്നുവെന്നാണ് യോനക്‌സ് കുറിച്ചത്.