സെലന്‍സ്കിയെ വധിക്കാന്‍ ഗൂഢാലോചന; റഷ്യന്‍ ചാര യുവതി പിടിയിലായെന്ന് യുക്രെയ്ന്‍
കിയവ്: റഷ്യൻ ചാര യുവതിയെ അറസ്റ്റ് ചെയ്തതായി യുക്രെയ്ൻ സുരക്ഷാ ഏജൻസിയായ എസ്.ബി.യു അറിയിച്ചു. യുവതി യുക്രെയ്ൻ പ്രസിഡന്റ് വ്ളോദിമിര്‍ സെലെൻസ്കിയെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്നാണ് ആരോപിക്കുന്നത്.
ജൂലൈയില്‍ തെക്കൻ മൈകോലൈവിലെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങള്‍ സെലൻസ്കി സന്ദര്‍ശിച്ചിരുന്നു. പ്രദേശത്തെ സൈനിക താവളത്തിന് സമീപത്തെ കടയിലാണ് യുവതി ജോലി ചെയ്തിരുന്നത്. ഇവിടെ വെച്ച് സൈനിക കേന്ദ്രങ്ങളുടെ ചിത്രങ്ങളും ദൃശ്യങ്ങളും യുവതി പകര്‍ത്തി. സെലൻസ്കിയുടെ ഇങ്ങോട്ടുള്ള യാത്രാ പദ്ധതി അറിയാനും ശ്രമിച്ചു –എസ്.ബി.യു പറയുന്നു.
കുറ്റം തെളിഞ്ഞാല്‍ 12 വര്‍ഷം വരെ തടവാണ് ശിക്ഷയായി ലഭിക്കുക. അറസ്റ്റിനെക്കുറിച്ച് റഷ്യ പ്രതികരിച്ചിട്ടില്ല. റഷ്യയെ പിന്തുണയ്ക്കുന്ന പ്രദേശവാസികള്‍ റഷ്യൻ സൈന്യത്തെ സഹായിക്കാൻ വിവരങ്ങള്‍ കൈമാറുന്നുവെന്ന് യുക്രെയ്ൻ എല്ലായിപ്പോഴും കുറ്റപ്പെടുത്താറുണ്ട്.