ഇന്ത്യൻ ഇതിഹാസ താരം സച്ചിൻ ടെണ്ടുല്‍ക്കറിനെ ഈ വര്‍ഷത്തെ ഏകദിന ലോകകപ്പിന്റെ ആഗോള അംബാസഡറായി തിരഞ്ഞെടുത്ത് ഐസിസി. ഇന്നലെയാണ് ഐസിസി പ്രഖ്യാപനം നടത്തിയത്. ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പിന് സച്ചിനെ കൂടി പങ്കാളിയാക്കുന്ന ഐസിസി നടപടിയില്‍ ആരാധകര്‍ ഏറെ സന്തുഷ്ടരാണ്.
ഈ വര്‍ഷത്തെ ലോകകപ്പ് ഉദ്ഘാടന മത്സരത്തിന് മുന്നോടിയായി സംസാരിച്ച സച്ചിൻ ടെണ്ടുല്‍ക്കര്‍ 2011 ടൂര്‍ണമെന്റില്‍ വിജയിക്കുക എന്നത് തന്റെ സ്വപ്‌ന സാക്ഷാത്കാരമാണെന്ന് പ്രതികരിച്ചിരുന്നു. “1987ല്‍ ഒരു ബോള്‍ ബോയ് ആയത് മുതല്‍ ആറ് എഡിഷനുകളില്‍ രാജ്യത്തെ പ്രതിനിധീകരിക്കുന്നത് വരെ, ലോകകപ്പുകള്‍ക്ക് എപ്പോഴും എന്റെ ഹൃദയത്തില്‍ ഒരു പ്രത്യേക സ്ഥാനമുണ്ട്. 2011ലെ ലോകകപ്പ് നേടിയത് എന്റെ ക്രിക്കറ്റ് യാത്രയിലെ അഭിമാന നിമിഷമാണ്” എന്നാണ് സച്ചിൻ പറഞ്ഞത്.
വെസ്‌റ്റ് ഇൻഡീസ് ഇതിഹാസം വിവിയൻ റിച്ചാര്‍ഡ്‌സ്, ദക്ഷിണാഫ്രിക്കയുടെ എബി ഡിവില്ലിയേഴ്‌സ്, ഇംഗ്ലണ്ടിന്റെ ലോകകപ്പ് ജേതാവ് ഇയോൻ മോര്‍ഗൻ, ഓസ്‌ട്രേലിയയുടെ ആരോണ്‍ ഫിഞ്ച്, ശ്രീലങ്കൻ സ്‌പിന്നര്‍ മുത്തയ്യ മുരളീധരൻ, ന്യൂസിലൻഡിന്റെ റോസ് ടെയ്‌ലര്‍, ഇന്ത്യയുടെ സുരേഷ് റെയ്‌ന, മുൻ ക്യാപ്റ്റൻ മിതാലി രാജ്, പാകിസ്ഥാൻ ഓള്‍റൗണ്ടര്‍ മുഹമ്മദ് ഹഫീസ് എന്നിങ്ങനെ വൻ താരനിരയാണ് അംബാസിഡര്‍മാരായി ഇക്കുറി ലോകകപ്പിനുള്ളത്.