IndiaLatest

സില്‍ക്യാര ദൗത്യം; ഇനി കുഴിക്കാനുള്ളത് 5 മീറ്റര്‍ ദൂരം മാത്രം

“Manju”

ഡെറാഡൂണ്‍: സില്‍ക്യാര ദൗത്യം 17-ാം ദിവസത്തിലേക്ക് കടക്കുന്നു. കുടുങ്ങിക്കിടക്കുന്ന 41 തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള തീവ്ര ശ്രമം ഇപ്പോഴും തുടരുകയാണ്. ഏകദേശം 50 മീറ്ററിലധികം കുഴിച്ചുകഴിഞ്ഞെന്നും വെറും 5 മീറ്റര്‍ അകലെയാണ് കുടുങ്ങിക്കിടക്കുന്നവര്‍ ഉള്ളതെന്നുമാണ് അധികൃതര്‍ അറിയിക്കുന്നത്. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി സ്ഥലത്തെത്തിയിട്ടുണ്ട്.

ഡ്രില്ലിംഗ് നടത്തുന്നതിന് പലപ്പോഴായി തടസങ്ങള്‍ നേരിട്ടിരുന്നെങ്കിലും കഴിഞ്ഞ രാത്രി പ്രതിസന്ധികള്‍ കൂടാതെ ദൗത്യം പുരോഗമിച്ചതായി അധികൃതര്‍ അറിയിച്ചു. ആകെ 57 മീറ്റര്‍ കുഴിക്കുകയാണ് ദൗത്യ സംഘത്തിന്റെ ലക്ഷ്യം. തുടര്‍ന്ന് ഇതിലൂടെ പൈപ്പ് കടത്തിവിട്ട് കുടുങ്ങിക്കിടക്കുന്നവര്‍ക്ക് അരികിലെത്താനുള്ള നീക്കമാണ് പുരോഗമിക്കുന്നത്. നിലവില്‍ 51.5 മീറ്ററുകള്‍ കുഴിച്ചുകഴിഞ്ഞു. 5-6 മീറ്റര്‍ ദൂരത്തോളം മാത്രമേ ഇനി ഡ്രില്ലിംഗ് ചെയ്യേണ്ടതുള്ളൂ. ഇതുവരെയുള്ള നടപടികള്‍ രക്ഷാദൗത്യത്തിന് അനുകൂലമാണെന്നും അധികൃതര്‍ അറിയിച്ചു.
നേരത്തെ 47 മീറ്ററോളം ദൂരം വിജയകരമായി കുഴിച്ചെടുത്തിരുന്നു. ഇതിനിടെയാണ് ഡ്രില്ലിംഗ് നടത്തുന്ന ഓഗര്‍ മെഷീൻ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയത്. തുടര്‍ന്ന് പ്ലാസ്മ കട്ടര്‍ ഉപയോഗിച്ച്‌ മെഷീൻ മുറിച്ചുമാറ്റേണ്ടി വന്നു. ഇതായിരുന്നു ദൗത്യം വീണ്ടും വൈകാൻ കാരണമായത്. മുകളില്‍ നിന്ന് താഴോട്ട് കുത്തനെയുള്ള കുഴിക്കലാണ് നിലവില്‍ തുടരുന്നത്

Related Articles

Back to top button