InternationalLatest

വേദി മാറിയെത്തി, ടാക്സിയില്‍ ട്രാക്കിലേക്ക്; ഒടുവില്‍ സ്വര്‍ണപതക്കം

“Manju”

ടോക്യോ: ഒളിമ്പിക്സ് പുരുഷ വിഭാഗം 110 മീറ്റര്‍ ഹര്‍ഡില്‍സിലാണ് ജമേക്കന്‍ സ്പ്രിന്ററായ ഹന്‍സല പാര്‍ച്ച്‌മെന്‍റ് സ്വര്‍ണം നേടിയത്. എന്നാല്‍, ടോക്യോയില്‍ താരം സ്വര്‍ണമണിയുന്നതിന് മുമ്പ് രസകരമായൊരു കഥയുണ്ട്. മത്സരത്തിനായി ജമൈക്കന്‍ താരം ആദ്യമെത്തിയത് തെറ്റായ വേദിയിലായിരുന്നു. ഒളിമ്പിക്സിന് ശേഷം സമൂഹമാധ്യമങ്ങളിലൂടെ ഹന്‍സല രസകരമായ ഈ സംഭവം വിവരിച്ചു.
ഒളിമ്പിക്സ് സെമിഫൈനലില്‍ താന്‍ തെറ്റായ വേദിയിലാണ് എത്തിയത്. ബസ് മാറി കയറിയതായിരുന്നു പ്രശ്നത്തിന് കാരണം. മൊബൈലില്‍ പാട്ടു കേള്‍ക്കുകയായിരുന്ന താന്‍ ബസിലെ സഹയാത്രികര്‍ പറയുന്നതൊന്നും ശ്രദ്ധിച്ചിരുന്നില്ല. പിന്നീട് അപരിചതമായ വഴികളിലൂടെ ബസ് നീങ്ങിയതോടെയാണ് അമളി മനസിലായത്.
എന്നാല്‍, തിരിച്ച്‌ ശരിയായ വേദിയിലെത്തണമെങ്കില്‍ മറ്റൊരു ബസില്‍ കയറി ഒളിമ്പിക്സ് വില്ലേജിലെത്തിയതിന് ശേഷം അവിടെ നിന്നും ഗ്രൗണ്ടിലേക്ക് പോകണമെന്നായിരുന്നു വളണ്ടിയര്‍മാര്‍ അറിയിച്ചത്. അങ്ങനെ ചെയ്തിരുന്നുവെങ്കില്‍ സമയത്തിന് മത്സരസ്ഥലത്ത് എത്താന്‍ സാധിക്കുമായിരുന്നില്ല. പക്ഷേ ഒരു ഒളിമ്പിക്സ് വളണ്ടിയര്‍ എന്റെ രക്ഷക്കെത്തി.
അവര്‍ എനിക്ക് ടാക്സി കൂലി നല്‍കി. അതുകൊണ്ട് തനിക്ക് കൃത്യസമയത്ത് മത്സരത്തിനെത്താനായെന്ന് ഹന്‍സല പറഞ്ഞു. ആ വളണ്ടിയറെ കെണ്ടത്താനുള്ള ശ്രമം തുടരുകയാണ്. തന്റെ സ്വര്‍ണനേട്ടം അവര്‍ക്കായാണ് സമര്‍പ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ആഗസ്റ്റ് അഞ്ചിന് നടന്ന 110 മീറ്റര്‍ ഹര്‍ഡില്‍സ് മത്സരത്തില്‍ ലോകചാമ്പ്യന്‍ ഗ്രാന്‍റ് ഹോളോവേയിനെ തകര്‍ത്താണ് ഹന്‍സല ഒളിമ്പിക്സില്‍ സ്വര്‍ണം നേടിയത്.

Related Articles

Back to top button