ഡല്‍ഹി: കേന്ദ്രസര്‍ക്കാരും കേരള സര്‍ക്കാരുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. അധികമായി വായ്പയ്ക്ക് അനുമതി നല്‍കാനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. സംസ്ഥാനത്തിന് അര്‍ഹതയുണ്ടെന്ന് കേന്ദ്രം അംഗീകരിച്ച തുക മാത്രമാണ് കേരളത്തിന് നല്‍കുക.
19,351 കോടിയുടെ വായ്പാ അനുമതിയാണ് സംസ്ഥാനം അധികമായി കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. ഈ ആവശ്യം കേന്ദ്രം നിഷേധിക്കുകയായിരുന്നു.