KeralaLatest

പായസ വില്‍പ്പനക്കാരിയുടെ സ്വര്‍ണ്ണ മോതിരങ്ങള്‍ മോഷ്ടിച്ച് മുങ്ങി; നാലു മാസത്തിന് ശേഷം പോലീസ് പിടിയില്‍

“Manju”

കാഞ്ഞിരപ്പള്ളി: കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ പായസ വില്‍പ്പനക്കാരിയായ വീട്ടമ്മയുടെ സ്വര്‍ണ്ണ മോതിരങ്ങള്‍ മോഷ്ടിച്ച കേസില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പീരുമേട് പട്ടുമല എസ്റ്റേറ്റ് ഭാഗത്തുള്ള വിഷ്ണു എന്ന് വിളിക്കുന്ന സജീവ് ബാബുവാണ് മോഷണം നടത്തി നാല് മാസങ്ങള്‍ക്ക് ശേഷംപിടിയിലായത്. കഴിഞ്ഞ നവംബര്‍ പന്ത്രണ്ടാം തീയതിയാണ് സജീവ് പായസ വില്‍പ്പനക്കാരിയുടെ മോതിരങ്ങള്‍ അടിച്ചെടുതത്തത്.

വീട്ടമ്മ പായസ വില്‍പ്പനയ്ക്കായി കടയില്‍ നിന്ന് മാറിയ സമയത്തായിരുന്നു മോഷണം. കടയിലെ മേശയില്‍ സൂക്ഷിച്ചിരുന്ന രണ്ട് സ്വര്‍ണമോതിരങ്ങള്‍ മോഷ്ടിച്ചുകൊണ്ട് ഇയാള്‍ കടന്നുകളയുകയായിരുന്നു. സംഭവത്തിന് ശേഷം ഒളിവില്‍ കഴിഞ്ഞിരുന്ന ഇയാളെ തമിഴ്‌നാട് നിന്നാണ് പൊലീസ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

കോട്ടയം മറ്റൊരു മോഷണക്കേസില്‍ ഒറു യുവാവ് കൂടി പൊലീസിന്റെ പിടിയിലായി. കോതനെല്ലൂരില്‍ നടന്ന സ്‌കൂട്ടര്‍ മോഷണക്കേസിലാണ് വെമ്പള്ളി സ്വദേശി അനീഷ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് മോഷണം നടന്നത്. നമ്പ്യാകുളം സ്വദേശിയായ യുവാവിന്റെ വീടിന്റെ പോര്‍ച്ചില്‍ ഉണ്ടായിരുന്ന ഹോണ്ട ആക്ടീവ സ്‌കൂട്ടര്‍ ആണ് അനീഷ് മോഷ്ടിച്ചത്.

പരാതിയെ തുടര്‍ന്ന് കടുത്തുരുത്തി പൊലീസ് നടത്തിയ ശാസ്ത്രീയമായ പരിശോധനയിലാണ് മോഷ്ടാവിനെ തിരിച്ചറിഞ്ഞത്. ചോദ്യം ചെയ്യലില്‍ സ്‌കൂട്ടര്‍ മോഷണം നടത്തുന്നതിന് മുന്‍പുള്ള ദിവസം കോതനെല്ലൂരുള്ള ആളൊഴിഞ്ഞ മറ്റൊരു വീട് കുത്തിത്തുറന്ന് മോഷണം നടത്തിയതായും പ്രതി പൊലീസിനോട് പറഞ്ഞു. ഇത് സംബന്ധിച്ചും അന്വേഷണം നടത്തുന്നുണ്ട്. ചോദ്യം ചെയ്യലിന് ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

 

Related Articles

Back to top button