അച്ഛൻ പോയതറിയാതെ കണക്കു പരീക്ഷ എഴുതി ധനുഷ
കായംകുളം: സ്‌കൂട്ടർ അപകടത്തില്‍ പിതാവു മരിച്ചതറിയാതെ പരീക്ഷാഹാളിലെത്തി ധനുഷ. കായംകുളം സെന്റ് മേരീസ് സ്‌കൂള്‍ വിദ്യാർത്ഥിനിയാണ് പിതാവിന്റെ വിയോഗത്തിനിടയിലും പരീക്ഷാ ഹാളിലേക്ക് എത്തിയത്.
കണക്ക് പരീക്ഷയില്‍ പഠിച്ച പാഠങ്ങള്‍ പേപ്പറിലേക്ക് പകർത്തുമ്ബോഴും പിതാവിന്റെ വിയോഗം ധനുഷ അറിഞ്ഞിരുന്നില്ല. കായംകുളം സെന്റ് മേരീസ് സ്‌കൂള്‍ വിദ്യാർത്ഥിയായ ധനുഷ സതീഷ് ഇന്നലെ എസ്‌എസ്‌എല്‍സി പരീക്ഷയെഴുതുമ്ബോള്‍ പിതാവ് സതീഷിന്റെ മൃതദേഹം കായംകുളം താലൂക്ക് ആശുപത്രി മോർച്ചറിയില്‍ പോസ്റ്റ്‌മോർട്ടം കാത്തുകിടക്കുകയായിരുന്നു.
ഞായറാഴ്ച രാത്രി നടന്ന ബൈക്ക് അപകടത്തിലാണ് സതീഷ് മരിച്ചത്. അച്ഛൻ മരിച്ചതറിയാതെ ധനുഷ പരീക്ഷ എഴുതിത്ത്തീർത്തു. തണല്‍ നഷ്ടമായ സങ്കടവീട്ടിലേക്ക് കരഞ്ഞെത്തി. പുള്ളിക്കണക്ക് കൊച്ചാലുംമൂട് ജംക്ഷനില്‍ ഞായറാഴ്ച രാത്രി നിയന്ത്രണം വിട്ട സ്‌കൂട്ടർ വൈദ്യുതി പോസ്റ്റില്‍ ഇടിച്ചുണ്ടായ അപകടത്തിലാണു പുള്ളിക്കണക്ക് മയൂരി ഹൗസില്‍ സതീശ് കുമാർ(45) മരിച്ചത്. സതീഷിന്റെ മരണവിവരം ഇന്നലെ ഉച്ചവരെ ഭാര്യയെയും മക്കളെയും അറിയിച്ചിരുന്നില്ല. അപകടം പറ്റി ആശുപത്രിയിലാണെന്നുമാത്രമാണ് വീട്ടുകാരെ അറിയിച്ചിരുന്നത്.
ബന്ധുവായ അനിതയാണ് രാവിലെ ധനുഷയെ സ്‌കൂളിലേക്ക് കൊണ്ടുപോയതും ഉച്ചയ്ക്ക് കൂട്ടിക്കൊണ്ടുവന്നതും. ചില അദ്ധ്യാപകരും സഹപാഠികളും മരണവിവരം അറിഞ്ഞെങ്കിലും ധനുഷ അറിയാതിരിക്കാൻ കരുതലെടുത്തു. ധനുഷ മടങ്ങിയെത്തിയ ശേഷമാണ് അമ്മയോടും സഹോദരി മയൂരിയോടും ബന്ധുക്കള്‍ മരണവിവരം പറഞ്ഞത്. കായംകുളത്തെ ഹെയർ സ്‌റ്റൈല്‍ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു മരിച്ച സതീഷ്. ബൈക്കില്‍ കൂടെയുണ്ടായിരുന്ന പുള്ളിക്കണക്ക് മണ്ണത്ത് നന്ദനത്തില്‍ ബിജു ബാബു (45) വിനെ പരുക്കുകകളോടെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കായംകുളം കംബ ബ്യൂട്ടി പാർലർ ജീവനക്കാരി ധന്യയാണ് സതീഷിന്റെ ഭാര്യ.