അഖിൽ ജെ എൽ
ഇന്ന്എറണാകുളം ജില്ലയിൽ ഒരു പോസിറ്റീവ് കേസ് കൂടി സ്ഥിരീകരിച്ചു. മെയ് 7 ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ അബുദാബി കൊച്ചി വിമാനത്തിലുണ്ടായിരുന്ന 23 വയസ്സുള്ള യുവാവിനാണ് ഇന്ന് ജില്ലയിൽ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇദ്ദേഹം മലപ്പുറം സ്വദേശിയാണ് രോഗലക്ഷണങ്ങളോട് കൂടി വിമാനത്താവളത്തിലെത്തിയ ഇദ്ദേഹത്തെ അന്ന് തന്നെ കളമശ്ശേരി മെഡിക്കൽ കോളജിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചിരുന്നു. ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.
556 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 92 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. ഇതോടെ ജില്ലയിൽ വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 1284 ആയി. ഇതിൽ 47 പേർ ഹൈറിസ്ക്ക് വിഭാഗത്തിലും, 1237 പേർ ലോ റിസ്ക് വിഭാഗത്തിലുമാണ്
കോവിഡ് കെയർ സെന്റെറുകളായ ഗവണ്മെന്റ് ആയുർവേദ കോളേജ്, തൃപ്പൂണിത്തുറ, കളമശ്ശേരി രാജഗിരി കോളേജ് ഹോസ്റ്റൽ, കാക്കനാട് രാജഗിരി കോളേജ് ഹോസ്റ്റൽ ,പാലിശ്ശേരി സ്സിഎംസ് ഹോസ്റ്റൽ ,മുട്ടം സി. എംസ് ഹോസ്റ്റൽ, കളമശ്ശേരി ജ്യോതി ഭവൻ, മൂവാറ്റുപുഴ നെസ്റ്റ് എന്നിവിടങ്ങളിലായി 389 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. കൂടാതെ എറണാകുളത്തെ സ്വകാര്യ ഹോട്ടലിൽ 20 പേരും നിരീക്ഷണത്തിലുണ്ട്.