കുവൈറ്റ് സിറ്റി: ജൂൺ 1 മുതൽ ഓഗസ്റ്റ് അവസാനം വരെ ഉച്ചസമയങ്ങളില്‍ തുറന്ന പ്രദേശങ്ങളിൽ ജോലി ചെയ്യുന്നത് നിരോധിക്കുമെന്ന് കുവൈറ്റ് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ (പിഎഎം) അറിയിച്ചു. തീരുമാനം നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ അധികൃതര്‍ പരിശോധിക്കുമെന്ന് അതോറിറ്റിയുടെ ഡയറക്ടര്‍ ജനറലായ അഹമദ് അല്‍ മൗസ പറഞ്ഞു.
നിയമലംഘനങ്ങള്‍ കണ്ടെത്താനും നടപടി സ്വീകരിക്കുന്നതിനുമായി അപ്രതീക്ഷിത പരിശോധനകളായിരിക്കും നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കടുത്ത ചൂടില്‍ നിന്ന് തൊഴിലാളികളെ സംരക്ഷിക്കുന്നതിനാണ് നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നത്.