സതീഷ്
മാവേലിക്കര: യൂട്യൂബ് കണ്ട് ചാരായം വാറ്റാൻ ശ്രമിച്ച യുവാവ് എക്സൈസിന്റെ പിടിയിലായി. ചെട്ടികുളങ്ങര പേള കുമാരമംഗലത്ത് സുനിൽ രാജ് (40) ആണ് പിടിയിലായത്.
ഇയാളുടെ പക്കൽ നിന്നും 170 ലിറ്റർ കോടയും പിടിച്ചെടുത്തു.യൂട്യൂബ് ചാനലിൽ നിന്ന് വിവരശേഖരണം നടത്തിയശേഷം കോട ഉണ്ടാക്കുകയും അതിൽ നിന്ന് ചാരായം നിർമ്മിക്കുകയുമായിരുന്നു പ്രതിയുടെ ലക്ഷ്യമെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.
ചാരായം കടത്തിക്കൊണ്ടുപോകുവാൻ ശ്രമിച്ച കേസിൽ ഭരണിക്കാവ് സ്വദേശിയായ യുവാവും പിടിയിലായി ഭരണിക്കാവ് തെക്കേമങ്കുഴി അമ്പിളി ഭവനത്തിൽ സതീഷ് (42) ആണ് പിടിയിലായത്. ഇയാളിൽ നിന്ന് അഞ്ച് ലിറ്റർ ചാരായവും പിടിച്ചെടുത്തു.
പ്രതികളെ തിരുവനന്തപുരം സ്പെഷ്യൽ സബ് ജയിലിലേക്ക് റിമാൻഡ്ചെയ്തു. അസി.എക്സൈസ് ഇൻസ്പെക്ടർ കെ.ബിജുവിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനകളിൽ പ്രിവന്റീവ് ഓഫീസർമാരായ ജെ.കൊച്ചുകോശി, എൻ.സതീശൻ, സി.ഇ.ഒമാരായ കെ.ബിജു, ജയകൃഷ്ണൻ എന്നിവരും പങ്കെടുത്തു.