KeralaLatest

കടുവയെ പിടിക്കാന്‍ എത്തിച്ച കുങ്കി ആന ഇടഞ്ഞു; വനംവകുപ്പിന് ഇരട്ടി തലവേദന

“Manju”

 

വടശ്ശേരിക്കര: നാടിനെ വിറപ്പിച്ച കടുവയെ പിടിക്കാന്‍ വനംവകുപ്പ് കൊണ്ടുവന്ന കുങ്കി ആന ‘ഇടഞ്ഞു’. അടിയേറ്റ് പാപ്പാന്‍ പറമ്ബിക്കുളം എം. മുരുകന്‍ പരിക്കേറ്റു. പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച ഉച്ചക്ക് 12ഓടെയാണ് സംഭവം.
ആനപ്പുറത്തു കയറാന്‍ ശ്രമിക്കുന്നതിനിടെ തുമ്ബിക്കൈ കൊണ്ട് തട്ടിയിട്ട് കൊമ്ബുകൊണ്ട് കോരിയെറിയുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.
പരിക്ക് ഗുരുതരമല്ലെന്ന് വനംവകുപ്പ് അധികൃതര്‍ പറഞ്ഞു. തണ്ണിത്തോട്ടില്‍ ടാപ്പിങ് തൊഴിലാളിയെ കടുവ ആക്രമിച്ചുകൊലപ്പെടുത്തുകയും നാട്ടില്‍ ഭീതി പരത്തുകയും ചെയ്തതോടെയാണ് വയനാട്ടില്‍നിന്ന് കടുവയെ തിരയാനായി കുങ്കിയാനയെ കോന്നിയിലെത്തിച്ചത്.

തുടര്‍ന്ന് കടുവ വടശ്ശേരിക്കര പഞ്ചായത്തിെന്‍റ വിവിധ ഭാഗങ്ങളില്‍ പ്രത്യക്ഷപ്പെടുകയും മണിയാറില്‍ പശുക്കിടാവിനെ കൊലപ്പെടുത്തുകയും ചെയ്തതോടെ കുങ്കിയാനയെ വടശ്ശേരിക്കര ഫോറസ്റ്റ് സ്റ്റേഷനിലേക്ക് എത്തിക്കുകയായിരുന്നു.
എന്നാല്‍, എത്തിച്ചപ്പോള്‍ മുതല്‍ മദപ്പാടിെന്‍റ ലക്ഷണങ്ങള്‍ കാണിച്ചതായും കടുവയെ തിരയാന്‍ കാര്യക്ഷമമായി ഉപയോഗിക്കാന്‍ കഴിയാതെവന്നതായും പറയപ്പെടുന്നു. പാപ്പാനെ ആക്രമിച്ച ആനയെ സ്റ്റേഷന്‍ പരിസരത്തുനിര്‍ത്തി ശരീരം തണുപ്പിക്കാനുള്ള നടപടി ആരംഭിച്ചു.
കൃത്യമായ പരിചരണവും പരിശീലനവും ലഭിച്ചിരുന്ന ആനയെ തുടര്‍ച്ചയായി ഒരേ സ്ഥലത്ത് തളച്ചിരുന്നതാണ് പ്രകോപനമുണ്ടാകാന്‍ കാരണമെന്നാണ് വനംവകുപ്പിെന്‍റ പ്രാഥമിക വിലയിരുത്തല്‍

Related Articles

Back to top button