എസ്.ജയപ്രകാശ് .ഇടുക്കി
മലപ്പുറം വളാഞ്ചേരിയിൽ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ കഴിയാതെ വന്നതാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പറയപ്പെടുന്നു.സ്മാർട്ട്ഫോൺ ഇല്ലാതിരുന്നതും ടിവി പ്രവർത്തനരഹിതം ആയതും ആണ് ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ കഴിയാത്തതിന് കാരണം. പഠനത്തിൽ മിടുക്കിയായിരുന്ന ഈ കുട്ടി പത്താം ക്ലാസിലേക്ക് പ്രവേശിക്കുകയായിരുന്നു.അന്നന്നുള്ള വിഷയം അന്നു പഠിക്കാൻ കഴിയാത്ത വിഷമം ഉണ്ടായിരുന്നു എന്ന് കുട്ടി മാതാപിതാക്കളോട് പറഞ്ഞിരുന്നു.കുട്ടിയുടെ കുടുംബം സാമ്പത്തികമായി പിന്നോക്ക അവസ്ഥയിലാണ.പിതാവ് കൂലിപ്പണിക്കാരനാണ്.ആദ്യ പഠനം തടസ്സപ്പെടും എന്നുള്ള ആശങ്കയാണ് കുട്ടിയെ മരണത്തിലേക്ക് നയിച്ചത്. വാളാൻഞ്ചേരി മാങ്കേരി ദളിത് കോളനിയിലെ വിദ്യാർഥിനി ദേവികയുടെ മൃതദേഹമാണ് വീടിനുസമീപം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്.