KeralaLatest

മെട്രോ മുഹമ്മദ് ഹാജി അന്തരിച്ചു

“Manju”

അനൂപ് എം സി

കാഞ്ഞങ്ങാട്: മുസ് ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതിയംഗവും ചന്ദ്രിക ഡയറക്ടറും കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രസിഡന്റുമായ കാഞ്ഞങ്ങാട് ചിത്താരി ചാമുണ്ഡിക്കുന്നിലെ മെട്രോ മുഹമ്മദ് ഹാജി (68) നിര്യാതനായി. എസ്.വൈ.എസ് സംസ്ഥാന ട്രഷറര്‍, നോര്‍ത്ത് ചിത്താരി ജമാഅത്ത് പ്രസിഡന്റ്, പെരിയ അംബേദ്ക്കര്‍ എഡ്യുക്കേഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍, നോര്‍ത്ത് ചിത്താരി മുസ്ലിം ലീഗ് ശാഖ പ്രസിഡന്റ്, ന്യുനപക്ഷ വിദ്യഭ്യാസ സമിതി സംസ്ഥാന ട്രഷറര്‍, മദ്രസ മാനേജ് മെന്റ് അസോസിയേഷന്‍ മുന്‍ ജില്ലാ ട്രഷറര്‍, സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം, എം.ഐ.സി മാനേജ് മെന്റ് കമ്മിറ്റി അംഗം, ചിത്താരി അസീസിയ അറബിക് കോളേജ് ചെയര്‍മാന്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ്, റൈഫിള്‍ അസോസിയേഷന്‍ മുന്‍ ട്രഷറര്‍, ചിത്താരി അസീസായ  ഇംഗ്ലീഷ്  സ്‌കൂള്‍ ചെയര്‍മാന്‍, ചിത്താരി ഹസീന ക്ലബ്ബ് രക്ഷാധികാരി, മുംബൈ വെല്‍ഫയര്‍ ലീഗ്, മുംബൈ മുസ്ലിം ജമാഅത്ത്  തുടങ്ങിവയുടെ പ്രസിഡന്റ് , കാഞ്ഞങ്ങാട് മുസ്ലിം യത്തീംഖാന, ക്രസന്റ് സ്‌കൂള്‍ എന്നിവയുടെ മാനേജ് മെന്റ് കമ്മിറ്റി അംഗം തുടങ്ങി  നിരവധി സ്ഥാനങ്ങള്‍ അദ്ദേഹത്തിനുണ്ട്. നാലു പതിറ്റാണ്ടുകാലമായി  രാഷ്ട്രീയ സാമുഹിക ജീവ കാരുണ്യ മേഖലയില്‍ നിറ സാന്നിധ്യമാണ് മെട്രോ മുഹമ്മദ് ഹാജിക്കുള്ളത്. അടിയുറച്ച മുസ്ലിം ലീഗുകാരനും സമസ്ത പ്രവര്‍ത്തകനുമായി കഴിഞ്ഞ നാലു പതിറ്റാണ്ടുകാലത്തെ പൊതു ജീവിതമാണ് മെട്രോ നയിക്കുന്നത്. കാഞ്ഞങ്ങാട് നവരംഗ് ലോഡ്ജിനരികില്‍ മലഞ്ചരക്ക് വ്യാപാരം തുടങ്ങിയ മെട്രോ പിന്നീട് യു.എ.ഇ , മുംബൈ, ബാംഗ്ലൂര്‍ തുടങ്ങിയിടങ്ങളില്‍ വ്യാപാരം വളര്‍ത്തുകയായിരുന്നു. ഏറെ കാലം യു.എ.ഇയില്‍ മെട്രോ ഇലക്ട്രോണിക്‌സ് എന്ന പേരിലുള്ള വ്യാപാര സ്ഥാപനം നടത്തിയ അദ്ദേഹം കെ.എം.സി സി, ചന്ദ്രിക റിഡേഴ്സ് ഫോറം എന്നിവയുമായി ബന്ധപെട്ട് പ്രവര്‍ത്തിച്ച്് ഗള്‍ഫ് ജീവിതവും പൊതു പ്രവര്‍ത്തനത്തിനായി മാറ്റി വെച്ചു.  മുംബൈ മുസ്ലിം ജമാഅത്ത്, മുംബൈ വെല്‍ഫയര്‍ ലീഗ് എന്നിവിടെ പ്രസിഡന്റ്  മെട്രോ മുഹമ്മദ് ഹാജിയുണ്ടായിരുന്നു. കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രസിഡന്റ് എന്ന നിലയില്‍ മറ്റ് എല്ലാ സംയുക്ത ജമാഅത്തുകളില്‍ നിന്ന് വിത്യസ്തമായ നിരവധി പദ്ധതികള്‍ അദ്ദേഹത്തിന് കൊണ്ടുവരുവാന്‍ കഴിഞ്ഞു. നിര്‍ദ്ദനരായ യുവതികള്‍ക്ക് മംഗല്യ സൗഭാഗ്യം നല്‍കുന്ന ശിഹാബ് തങ്ങള്‍ മംഗല്യ പദ്ധതി, നിരവധി നിര്‍ധനര്‍ക്ക് വീട് വെച്ച് നല്‍കിയ ഭൂദാന പദ്ധതിയടക്കം നിരവധി കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം നേതൃത്വം നല്‍കി. 2015-ല്‍ കാഞ്ഞങ്ങാട് സംയുക്ത ജമാഅത്തിന്റെ ഐതിഹാസിക 40-ാം വാര്‍ഷിക സമ്മേളനം അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടത്തി. ഒരോ വര്‍ഷവും സംയുക്ത ജമാഅത്ത് നടത്തുന്ന നബിദിന സമ്മേളനങ്ങളില്‍ മതേതരത്വം കാത്ത് സൂക്ഷിക്കുന്ന രൂപത്തില്‍ സമ്മേളനങ്ങള്‍ നടത്താന്‍ അദ്ദേഹം ചുക്കാന്‍ പിടിച്ചു. സുന്നി പ്രസ്ഥാന ങ്ങളുടെ സംസ്ഥാന ത്തെ മികച്ച സംഘാടകനാണ് മെട്രോ, എസ്.വൈ.എസ് അറുപതാം വാര്‍ഷിക സമ്മേളനം ചെര്‍ക്കളയില്‍ നടന്ന പോള്‍ അതിന്റെ മുഖ്യ സംഘാടകന്റെ റോള്‍ മെട്രോക്കായിരുന്നു. എക്കാലത്തും കാരുണ്യ പ്രവര്‍ത്തനങ്ങള്‍ പോലെ മതേതരത്വവും കഞ്ഞങ്ങാട്ടെ സാമുദായിക ഐക്യവും കാത്ത് സൂക്ഷിക്കാന്‍ അദ്ദേഹം മുന്നിലുണ്ടായിരുന്നു. ഉത്തര മലബാറിലെ നിരവധി കളിയാട്ട മഹോല്‍സവങ്ങള്‍ക്ക് അദ്ദേഹം സഹായ സഹകരണങ്ങള്‍ നല്‍കി വരുന്നു. 1974-ല്‍ വലിയ പറമ്പില്‍ നടന്ന മുസ്ലിം ലീഗ് സമ്മേളനത്തിനായി തോണിയില്‍ പോകുമ്പോള്‍ മറിഞ്ഞത് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ മറക്കാനാവാത്ത സംഭവമായി നിലനില്‍ക്കുന്നു. അന്ന് ജീവിതം തിരികെ കിട്ടിയാണ് മെട്രൊ മുഹമ്മദ് ഹാജിയെന്ന മഹത് വ്യക്തിയുടെ രാഷ്ട്രീയ പൊതു ജീവിതം പിന്നീട് സംഭവബഹുലമാകുന്നത്.കുവൈത്ത്‌കെ .എം.സി.സിയുടെ ഇ അഹമ്മദ് അവാര്‍ഡ്, ന്യുനപക്ഷ വിദ്യഭ്യാസ സമിതിയുടെ മികച്ച വിദ്യഭ്യാസ പ്രവര്‍ത്തകനുള്ള അവാര്‍ഡ് അടക്കം നിരവധി അംഗീകാരങ്ങള്‍ അദ്ദേഹത്തിനെ തേടിയെത്തിയിരുന്നു. പരേതനായ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍, പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ കൊടപനയ്ക്കല്‍ തറവാടുമായി വലിയ ആത്മ ബന്ധം അദ്ദേഹത്തിനുണ്ട്. പേജാര്‍ മഠാധിപതിയടക്കമുള്ള മറ്റ് ആത്മീയ നേതാക്കളോടും അദ്ദേഹത്തിന് ആത്മ ബന്ധമുണ്ടായിരുന്നു. ചന്ദ്രിക ഡയരക്ടര്‍ എന്ന നിലയില്‍ ഏറ്റവും കൂടുതല്‍ ചന്ദ്രികയ്ക്ക് എല്ലാ തരം സഹായ ഹസ്തങ്ങള്‍ നീട്ടി തന്നു. നേരത്തെ ചന്ദ്രിക മുംബൈ എഡിഷന്‍ തുടങ്ങാനും 2015-ല്‍ കാഞ്ഞങ്ങാട് ബ്യുറോ ഓഫിസ് തുടങ്ങാനും ചന്ദ്രിക കണ്ണൂര്‍ യുനിറ്റ് നവീകരണത്തിനടക്കം മെട്രോ ഹാജിയുടെ സഹായ ഹസ്തങ്ങളുണ്ടായിരുന്നു.ചിത്താരിയിലെ പരേതരായ വളപ്പില്‍ കുഞ്ഞാമു,മുനിയംകോട് സൈനബ് എന്നിവരുടെ മകനാണ്. ഭാര്യ,സുഹറ. മക്കള്‍: മുജീബ്,ജലീല്‍,ഷമീമ്,ഖലീല്‍,കബീര്‍,സുഹൈല,ജുസൈല. മരുമക്കള്‍: ഫസല്‍ മാണിക്കോത്ത്,സഹോദരങ്ങള്‍: അബ്ദുല്ല,ആയിശ

Related Articles

Back to top button