KeralaLatest

കേരളത്തിലേക്ക് അനുമതി കാത്തുകിടക്കുന്നത് 407 ചാര്‍ട്ടേഡ് വിമാനങ്ങള്‍

“Manju”

 

തിരുവനന്തപുരം: സംസ്ഥാനത്തേക്ക് വരാനായി വിവിധ രാജ്യങ്ങളില്‍ നിന്ന് അനുമതി കാത്തുകിടക്കുന്നത് 407 ചാര്‍ട്ടേഡ് വിമാനങ്ങള്‍. മുന്നൂറോളം ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഉടനെത്തുമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്. ഇതില്‍ അമ്പതിനായിരത്തിനും ഒരുലക്ഷത്തിനുമിടയില്‍ ആളുകളെയാണു പ്രതീക്ഷിക്കുന്നത്.

വിമാനം വരുന്നതിന് മൂന്നുദിവസം മുമ്പുമാത്രമാണ് യാത്രക്കാരുടെ പട്ടിക അതത് എംബസികള്‍ സര്‍ക്കാരിന് കൈമാറുക. സംസ്ഥാനത്ത് ഇതുവരെ തിരിച്ചെത്തുന്നവരില്‍ 64 ശതമാനം സ്ത്രീകളും പ്രായമായവരും കുട്ടികളുമടങ്ങുന്ന ദുര്‍ബല വിഭാഗമാണ്. തിരിച്ചെത്തിയവരില്‍ യു.എ.ഇ., സൗദി, കുവൈറ്റ്, ഖത്തര്‍ എന്നിവിടങ്ങളില്‍ നിന്നെത്തിയവര്‍ക്കാണ് രോഗബാധ കൂടുതല്‍. ഇതില്‍ 665 പേര്‍ ഐസൊലേഷനിലാണ്. വിദേശത്തുനിന്നെത്തിയവരില്‍ 3692 പേര്‍ ഗര്‍ഭിണികളായിരുന്നു. ഇതില്‍ 34 പേര്‍ കപ്പല്‍മാര്‍ഗമെത്തിയവരാണ്.

സംസ്ഥാനത്തെത്തിയവരില്‍ 1480 പേര്‍ വയോജനങ്ങളും 4507 പേര്‍ പത്തുവയസില്‍ താഴെയുള്ള കുട്ടികളുമായിരുന്നു. അതേസമയം സംസ്ഥാനത്തേക്ക് ഇനി മടങ്ങിയെത്തുന്നവരില്‍ 64 ശതമാനം പേരും തിരുവനന്തപുരം, കൊല്ലം, തൃശ്ശൂര്‍, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നീ ഏഴു ജില്ലകളില്‍നിന്നുള്ളവരാണ്. ഇതോടെ ഈ ജില്ലകളില്‍ നിരീക്ഷണ നടപടികള്‍ ശക്തമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. തദ്ദേശസ്ഥാപന അടിസ്ഥാനത്തില്‍ ആവശ്യമായവര്‍ക്ക് നിരീക്ഷണകേന്ദ്രം ഒരുക്കാനും മറ്റുള്ളവര്‍ വീടുകളില്‍ കഴിയുമ്പോള്‍ നിരീക്ഷണ ലംഘനമില്ലെന്നുറപ്പാക്കാനും തദ്ദേശസ്ഥാപനങ്ങള്‍ക്കും പൊലീസിനും സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

Related Articles

Back to top button