IndiaLatest

ഭാരതം ലോക നേതൃത്വത്തിലേക്ക് ഉയരും

“Manju”

ശ്രീജ.എസ്

വാഷിംഗ്ടണ്‍: യുദ്ധങ്ങളും ആഭ്യന്തര പ്രശ്‌നങ്ങളും നിമിത്തം ചൈന അഞ്ചു രാഷ്ട്രങ്ങളായി ചിതറുമെന്ന് പ്രവചനം. ലോകത്തിനു മുന്നില്‍ ഉയര്‍ന്നു നില്‍ക്കുകയാണെങ്കിലും ചൈനയുടെ തകര്‍ച്ച അനിവാര്യമാണ്. ശക്തി നഷ്ടപ്പെട്ട് ചൈന ദുര്‍ബലമാകും. അന്താരാഷ്ട്ര വേദ ജ്യോതിഷ പണ്ഡിതനും അമേരിക്കയില്‍ ഐറ്റി വിദഗ്ദനുമായ പി വി ആര്‍ നരസിംഹറാവുവാണ് അമ്പരപ്പിക്കുന്ന പ്രവചനങ്ങള്‍ നടത്തിയിരിക്കുന്നത്. ഉള്ളില്‍ നിന്നുള്ള സമ്മര്‍ദ്ദ ഫലമായി അടുത്ത പത്തു വര്‍ഷങ്ങള്‍ക്കുള്ളില്‍ ചൈന സോവിയറ്റ് യൂണിയനെ പോലെ പല രാഷ്ട്രങ്ങളായി ചിതറും. തിബറ്റ് സ്വതന്ത്രമാകും.

2000 ആണ്ടു മുതല്‍ 2030 വരെയുള്ള കാലം ലോകത്തെ സംബന്ധിച്ച്‌ സഹസ്രാബ്ദത്തിലെ ഏറ്റവും വലിയ പരിവര്‍ത്തനത്തിന്റെ കാലഘട്ടമാണ്. ഈ പരിവര്‍ത്തന ദശയില്‍ ഇന്ത്യയുടെ നേതൃത്വം സുരക്ഷിതമായ കൈകളില്‍ തന്നെയാണ്. ലോകത്തെ എല്ലാ രാജ്യങ്ങളേയും ബാധിക്കുന്ന മാറ്റങ്ങളില്‍ നിന്ന് ഇന്ത്യയ്ക്ക് ഒഴിഞ്ഞു നില്‍ക്കാനാവില്ല. എന്നാല്‍ വലിയ പരിക്കുകളില്ലാതെ നമ്മള്‍ അതിനെ അതിജീവിക്കുകയും കൂടുതല്‍ ശക്തരായി ലോക നേതൃത്വത്തിലേക്ക് ഉയരുകയും ചെയ്യും. നരേന്ദ്രമോദി അടുത്ത തെരെഞ്ഞെടുപ്പിലും ശക്തമായി തിരിച്ചു വരും. എന്നാല്‍ മോദി സര്‍ക്കാരിന്റെ ഇപ്പോഴത്തെ രണ്ടാമൂഴമാണ് ഇന്ത്യയെ സംബന്ധിച്ച്‌ കൂടുതല്‍ പ്രധാനമായിട്ടുള്ളത്. ദൂരവ്യാപക ഫലങ്ങളുണ്ടാക്കുന്ന പല നടപടികളും ഇപ്പോഴുണ്ടാകും. അയല്‍രാജ്യങ്ങളുമായി കാലങ്ങളായി നിലനില്‍ക്കുന്ന പല പ്രശ്‌നങ്ങളിലും പരിഹാരങ്ങളുണ്ടാകും.

അമേരിക്ക അടുത്ത പത്തു വര്‍ഷത്തിനകം മദ്ധ്യേഷ്യയില്‍ യുദ്ധത്തില്‍ ഏര്‍പ്പെടും. ഇറാനായിരിക്കാം അതിന്റെ കേന്ദ്രബിന്ദു. യു എസ് ഇന്നത്തെ പ്രാമാണ്യം നഷ്ടപ്പെട്ട് രണ്ടാം ലോക മഹായുദ്ധാനന്തരമുള്ള ബ്രിട്ടനെപ്പോലെ രണ്ടാംനിര ശക്തിയായി തുടരും. ഇന്നത്തെ നിലയ്ക്കുള്ള ക്യാപിറ്റലിസം തകര്‍ന്ന് കൂടുതല്‍ ധാര്‍മ്മികതയുള്ള മറ്റൊരു സാമ്പത്തിക വ്യവസ്ഥിതിയിലേക്ക് ലോകം കടന്നു ചെല്ലും. ട്രംപിന്റെ ശരിയായ ജനന സമയവും മറ്റും തന്‍റെ പക്കലില്ലെങ്കിലും മനസ്സിലാക്കിയിടത്തോളം അടുത്ത തെരെഞ്ഞെടുപ്പില്‍ അദ്ദേഹം പരാജയപ്പെടും എന്നതുറപ്പാണ്. അദ്ദേഹത്തിന്‍റെ ശിഷ്ടകാലം അസ്വസ്ഥതകള്‍ നിറഞ്ഞതായിരിക്കുമെന്നും റാവു പ്രവചിക്കുന്നു

Related Articles

Back to top button