ArticleIndiaLatest

പൂജ ചെയ്തു രോഗം മാറ്റാമെന്ന് വിശ്വസിപ്പിച്ച് 45ലക്ഷം തട്ടിയെടുത്തു

“Manju”

പരാതിക്കാരിയുടെ ഹൃദയസംബന്ധമായ രോഗവും മറ്റും മനസ്സിലാക്കിയ പ്രതി തനിക്ക് രോഗം മാറ്റുവാനുള്ള പ്രത്യേക പൂജ അറിയാമെന്നും മറ്റും പറഞ്ഞു വിശ്വസിപ്പിക്കുകയായിരുന്നു. ആദ്യം തന്നെ ഇയാൾ പൂജ ചെയ്യുന്നതിനും മറ്റാവശ്യങ്ങൾക്കുമായി 9 ലക്ഷം രൂപ കൈപ്പറ്റി. പിന്നീട് പല തവണകളായി 16 ലക്ഷം രൂപ കൈവശപ്പെടുത്തി. പ്രതി പരാതിക്കാരിയുടെ മകളെ ചിറ്റൂർ റോഡിലേക്ക് വിളിച്ചുവരുത്തി ഇനിയും കൂടുതൽ പൂജാകർമ്മങ്ങൾ ചെയ്തില്ലെങ്കിൽ പരാതിക്കാരിക്ക് മരണം സംഭവിക്കുമെന്നും ഇനിയും കൂടുതൽ പണം വേണമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തി മകളുടെ കൈവശമുണ്ടായിരുന്ന എടിഎം കാർഡ് തട്ടിയെടുക്കുകയുംചെയ്തു.

എടിഎം കാർഡ് ഉപയോഗിച്ച് 45 ലക്ഷത്തോളം രൂപ പിൻവലിക്കുകയും വിവിധ സാധനങ്ങൾ വാങ്ങിക്കുകയും ചെയ്യുകയും ചെയ്തു. പിന്നീട് പണത്തിനായി പ്രതി ഇവരെ നിരന്തരം ഭീഷണിപ്പെടുത്തുമായിരുന്നു. തുടർന്നാണ് ഇവർ പരാതിയുമായി ഡപ്യൂട്ടി കമ്മിഷണർ പൂങ്കുഴലിയുടെ ഓഫിസിൽ എത്തുന്നത്. പരാതിയെത്തുടർന്നു സെൻട്രൽ പൊലീസ് സ്റ്റേഷനിൽ കേസ് റജിസ്റ്റർ ചെയ്തു. തുടർന്ന് നടന്ന അന്വേഷണത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തു.

അപഹരിച്ച പണം കൊണ്ട് അലക്സ് പാനായികുളത്ത് ഒരു ആഡംബര വില്ലയും ഒരു ലക്ഷത്തിന് അടുത്ത വിലയുള്ള മൊബൈൽ ഫോണുകളും ആഡംബര ബൈക്കും ലക്ഷങ്ങൾ വിലവരുന്ന മുന്തിയ ഇനം വളർത്തു നായയെയും അത്യാധുനിക ഇലക്ട്രോണിക്സ് ഉപകരണങ്ങളും പ്രതി വാങ്ങിയിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി. എറണാകുളം അസിസ്റ്റന്റ് കമ്മിഷണർ കെ.ലാൽജിയുടെ നിർദേശപ്രകാരം എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ് വിജയശങ്കറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സബ് ഇൻസ്പെക്ടർമാരായ വിപിൻ കുമാർ, തോമസ് പള്ളൻ, അരുൾ എസ്ടി അസിസ്റ്റന്റ് സബ്ഇൻസ്പെക്ടർ ദിനേശ്, സീനിയർ സിപിഒ അനീഷ്, അജിത്ത് സിവിൽ പൊലീസ് ഓഫിസർമാരായ ഇഗ്നേഷ്യസ്, ഇസഹാഖ്, ഫ്രാൻസിസ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Related Articles

Back to top button