IndiaLatest

എസ് ബി ഐയുടെ പേരില്‍ വ്യാജ ബ്രാഞ്ച്

“Manju”

ശ്രീജ.എസ്

ചെന്നൈ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പേരില്‍ വ്യാജ ശാഖ. തമിഴ്നാട്ടിലെ കടലൂര്‍ ജില്ലയിലെ പന്‍റുത്തിയിലാണു സംഭവം. ബാങ്ക് ജീവനക്കാരായിരുന്നവരുടെ മകനാണു തട്ടിപ്പിന്‍റെ മുഖ്യ കേന്ദ്രം.

കമല്‍ ബാബു എന്ന യുവാവാണ് വ്യാജ ബാങ്ക് ആരംഭിച്ചത്. ഒരു എസ് ബി ഐ ഉപഭോക്താവ് സംശയം തോന്നി പന്‍റുത്തിയിലെ എസ് ബി ഐയുടെ മറ്റൊരു ശാഖയില്‍ അന്വേഷിച്ചതോടെയാണ് തട്ടിപ്പ് വെളിച്ചത്തുവന്നത്.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ എസ് ബി ഐ ഉദ്യോഗസ്ഥരെ പോലും ഞെട്ടിച്ച സംവിധാനങ്ങളാണ് ബാങ്കില്‍ ഒരുക്കിയിരുന്നത്. യഥാര്‍ഥ ബാങ്കിന്‍റെ അതേ സംവിധാനങ്ങളും സൗകര്യങ്ങളും ഇവിടെയുണ്ടായിരുന്നു. മൂന്നുമാസം മുന്‍പ് ആരംഭിച്ച ശാഖയില്‍ ഇതുവരെ ആരും നിക്ഷേപം നടത്തിയിരുന്നില്ല.

സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേര്‍ അറസ്റ്റിലായതായി പന്‍റുത്തി ഇന്‍സ്പെക്ടര്‍ അംബേദ്കര്‍ പറഞ്ഞു. ബാങ്കിന്‍റെ പേരിലുള്ള നിക്ഷേപ രസീതുകള്‍, പണം അടയ്ക്കുന്നതിനുള്ള രസീതുകള്‍ എന്നിവയടക്കമുള്ള വ്യാജ രേഖകള്‍ പോലീസ് പിടിച്ചെടുത്തു.

Related Articles

Back to top button