IndiaKeralaLatest

 സ്വർണക്കടത്തിൽ ശിവശങ്കറിനും പങ്കെന്ന് സരിത്തിന്റെ മൊഴി; നിർണായക വഴിത്തിരിവ്

“Manju”

പ്രജീഷ് വള്ള്യായി

സ്വർണക്കടത്ത് കേസിൽ മുൻ ഐടി സെക്രട്ടറി എം ശിവശങ്കറിനും പങ്കുള്ളതായി സരിത്ത് കസ്റ്റംസിന് മൊഴി നൽകിയതായി സൂചന. ശിവശങ്കറുമായി തനിക്ക് അടുത്ത ബന്ധമുണ്ട്. വ്യക്തിപരമായ തന്റെ പ്രശ്‌നങ്ങളിൽ പോലും ശിവശങ്കർ ഇടപെട്ടിരുന്നു. ജലാൽ വഴിയാണ് കള്ളക്കടത്ത് സ്വർണം വിറ്റിരുന്നത്. സ്വപ്‌ന ഉപയോഗിച്ചിരുന്ന ഔദ്യോഗിക വാഹനത്തിലും സ്വർണം കടത്തിയിരുന്നു.

യുഎഇയിലുള്ള ഫൈസൽ ഫരീദ് തന്നോടൊപ്പം ഖരാമയിൽ ജോലി ചെയ്തിട്ടുണ്ടെന്നും സരിത്ത് മൊഴി നൽകിയിട്ടുണ്ട്. ശിവശങ്കറിന് കേസുമായി നേരിട്ട് ബന്ധമില്ലെന്നായിരുന്നു ഇതുവരെ കസ്റ്റംസ് നൽകിയിരുന്ന സൂചന. എന്നാൽ സരിത്തിന്റെ മൊഴിയോട് ഇത് മാറിയിരിക്കുകയാണ്. വരും ദിവസങ്ങളിൽ മൊഴിയുടെ ആധികാരികത കസ്റ്റംസ് പരിശോധിക്കും.

നിലവിലെ സാഹചര്യത്തിൽ ശിവശങ്കറെ വീണ്ടും ചോദ്യം ചെയ്‌തേക്കും. സരിത്തും ശിവശങ്കറും തമ്മിൽ നിരവധി തവണ ഫോണിലൂടെ ബന്ധപ്പെട്ടിരുന്നതായി നേരത്തെ കണ്ടെത്തിയിരുന്നു. ശിവശങ്കറെ കഴിഞ്ഞ ദിവസം സർക്കാർ സസ്‌പെൻഡ് ചെയ്തിരുന്നു. സർവീസ് ചട്ടം ലംഘിച്ചുള്ള പ്രവർത്തനം ചൂണ്ടിക്കാട്ടിയാണ് സസ്‌പെൻഷൻ.

Related Articles

Back to top button